ആൾക്കൂട്ടം ജീവവായുവായ നേതാവ് ! ഭരണ രംഗത്ത് ജനങ്ങൾക്കായി അതിവേഗം ബഹുദൂരം ഓടിയ നേതാവ്. ഉമ്മൻ ചാണ്ടിയ്ക്ക് ആൾക്കൂട്ടം ഒഴുകിയെത്തി ! ജനകീയനായ നേതാവ് വിട വാങ്ങുമ്പോൾ

New Update

കോട്ടയം: വാച്ച് കെട്ടാത്ത, മുടി കൃത്യമായി വെട്ടിയൊതുക്കാത്ത, സ്വന്തമായി ഖദർ ഷർട്ടും മുണ്ടും വേണമെന്ന് നിർബന്ധമില്ലാത്ത നേതാവ്. എംഎൽഎയും, മന്ത്രിയും മുഖ്യമന്ത്രിയും പിന്നിട് അധികാരമില്ലാതെ ഇരുന്നപ്പോഴുമെല്ലാം ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ കരുത്ത്.

Advertisment

publive-image

ഉമ്മൻചാണ്ടി എങ്ങനെ ആൾക്കൂട്ടത്തെ ആകർഷിക്കുന്നുവെന്നതാണ് അത്ഭുതം. ആദ്യകാലത്ത് സഹപ്രവർത്തകരുടെ വീടുകളിൽ താമസിച്ച് അവരുടെ വസ്ത്രങ്ങൾ ധരിച്ചായിരുന്നു സംഘടനാ പ്രവർത്തനം. യാത്രക്ക് ഇഷ്​ടം ബസും ട്രയിനും.

ഒരു കാലം വരെ സ്വന്തമായി മൊബൈൽ ഫോണുമില്ല. ആരോടും ദേഷ്യമില്ല. കുടുംബാംഗങ്ങളെകുറിച്ച് നിയമസഭയിൽ പരമാർശമുണ്ടായപ്പോഴും ഒട്ടും ദേഷ്യപ്പെടാതെ മറുപടി.

ഉമ്മൻ ചാണ്ടി എന്നും അങ്ങനെ തന്നെയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ജനസമ്പർക്ക പരിപാടിയുമായി 19 മണിക്കൂറുകൾവരെ ജനങ്ങൾക്കിടയിൽ ഒരേ നിൽപ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അങ്ങനെ ഒരാവേശം അദ്ദേഹത്തിനുണ്ടായിരുന്നു.