പുതുപ്പള്ളിയുടെ പ്രിയ കുഞ്ഞൂഞ്ഞ് ! ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ പതിവു കാഴ്ച ഇനിയില്ല. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് പുതുപ്പള്ളി !

New Update

കോട്ടയം : പുതുപ്പള്ളിയുടെ മറുപേരായിരുന്നു ഉമ്മൻ ചാണ്ടി. ഒരു നാടിന്റെ പര്യായമായി മാറുകയായിരുന്നു ഉമ്മൻ ചാണ്ടി. തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന റെക്കോർഡ് ഇനി ആരെങ്കിലും മറികടക്കുമോ എന്നത് കണ്ടറിയണം. 1970ൽ പുതുപ്പളളിയിൽ നിന്നും ജയിച്ചതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്.

Advertisment

publive-image

തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയെ തലസ്ഥാനത്തേക്ക് കർമ്മ രംഗം മാറിയപ്പോഴും ഉമ്മൻ ചാണ്ടി മറന്നില്ല. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് അങ്ങനെ പുതുപ്പള്ളിക്കാർക്കൊപ്പം മലയാളികളുടെ മുഴുവൻ അഭയകേന്ദ്രമായി.

എങ്കിലും പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടി മറന്നില്ല. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ പുതുപ്പള്ളി കാരോട്ട് വളളക്കാലിലെ വീട്ടില്‍ ഉമ്മൻ ചാണ്ടി ഉണ്ടാകും. അതിരാവിലെ തന്നെ ഉമ്മൻ ചാണ്ടിയെ കാണാൻ പുതുപ്പള്ളി ഒഴുകിയെത്തിയതും പതിവ് കാഴ്ച.

പുതുപ്പളിക്കാർക്കൊപ്പം നാടൊന്നടങ്കം വന്നതും സ്ഥിരമായ കാഴ്ചയായിരുന്നു. അധികാരത്തിൽ നിന്നും മാറി നിന്നപ്പോഴും ഉമ്മൻ ചാണ്ടിയെ കാണാൻ വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല.

ഒൻപതു മാസം മുമ്പാണ് ഉമ്മൻ ചാണ്ടി ഒടുവിൽ പുതുപ്പള്ളിയിൽ എത്തിയത്. അന്നും ഉമ്മൻചാണ്ടിയെ കാണാൻ പുതുപ്പള്ളിയിൽ നിരവധിപേർ എത്തിയിരുന്നു.പുതുപ്പള്ളി പള്ളിയിലെ പുണ്യാളനുമായും ഉമ്മൻ ചാണ്ടിക്കുള്ള ബന്ധം ഏറെ പ്രസിദ്ധമായിരുന്നു.