പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുക്കിയ ജയദീപ് ആശാന് ഇപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി ! ജാമ്യമില്ലാ വകുപ്പില്‍ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ 'കാവുകണ്ടം ജയാനാശാനെന്ന' സ്വയം വിശേഷിപ്പിക്കുന്ന ജയദീപ് സെബാസ്റ്റ്യന്‍ ഒളിവില്‍. ജാമ്യം കിട്ടണമെങ്കില്‍ 5.30 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും ! കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ജയദീപിന്റെ പോസ്റ്റ്. ജാതിക്കാ ഉണങ്ങിയില്ലേയെന്ന് പരിഹസിച്ച് കമന്റുകള്‍

New Update

publive-image

Advertisment

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ദിവസം സ്വന്തം പറമ്പിലെ ജാതിക്കാ പെറുക്കി വിറ്റോളമെന്നു ഗതാഗത മന്ത്രിയെ അടക്കം വെല്ലുവിളിച്ച 'കാവുകണ്ടം ജയാനാശാനെ'ന്ന് സ്വയം പറഞ്ഞിരുന്ന ജയദീപ് സെബാസ്റ്റ്യന്‍ ഇപ്പോള്‍ സഹായം തേടിയാണ് നാട്ടുകാരെ സമീപിച്ചിരിക്കുന്നത്.

ജോലിയില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനിടെ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ അറസ്റ്റു ഭയന്ന് ഒളിവിലാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നുണ്ട്. അക്കൗണ്ട് നമ്പര്‍ അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കിയാണ് ജയദീപിന്റെ അഭ്യര്‍ത്ഥന.

publive-image

നേരത്തെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെഎസ്ആര്‍ടിസിക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കി എന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ കോടതിയില്‍ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ എന്ന സ്ഥിതിയാണ്. അറസ്റ്റു ഭയന്ന് ഇയാള്‍ സംസ്ഥാനം വിട്ടെന്ന് ഇദ്ദേഹം തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജോലിയില്ലാത്ത തനിക്ക് ഇത്ര വലിയ തുക ഉണ്ടാക്കാനാവില്ലെന്നും സുമനസുകള്‍ സഹായിക്കണമെന്നും ഇയാള്‍ പറയുന്നു.

publive-image

നേരത്തെ ജയദീപിന്റെ ലൈസന്‍സും ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് മന്ത്രിയേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് ഇയാള്‍ വിമര്‍ശിച്ചിരുന്നത്. തന്റെ സാമ്പത്തിക ചുറ്റുപാടുകള്‍ എടുത്തു പറഞ്ഞാണ് എല്ലാ സംവീധാനങ്ങളെയും അന്നു ജയദീപ് പരിഹസിച്ചത്.

എന്നാല്‍ ഇപ്പോള്‍ അന്നു പറഞ്ഞതൊക്കെ തിരുത്തിയാണ് ജയദീപിന്റെ ഡയലോഗ്. ജയദീപിന്റെ ആവശ്യത്തിന് കീഴില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജയദീപിനെ പരിഹസിക്കുന്നവരും കുറവല്ല.

Advertisment