കൊച്ചി: സിറോ മലബാര്‍ സഭ ആരാധനാ ക്രമ ഏകീകരണത്തിന് എതിരുനിന്ന നാലു ബിഷപ്പുമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിശ്വാസികള്‍. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍, ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ചബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മാണ്ഡ്യ രൂപതാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
പൗരസ്ത്യ തിരുസംഘത്തെ തെറ്റിദ്ധരിപ്പിച്ചും കാനോന്‍ നിയമം തെറ്റായി വ്യാഖ്യാനിച്ചും എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷന്‍ റോമിലെത്തി നടത്തിയ നീക്കങ്ങള്‍ സഭാ വിരുദ്ധവും സിനഡിനെതിരായ നീക്കവുമെന്നാണ് വിലയിരുത്തല്‍. സിനഡ് നിര്‍ദേശമായ ആരാധനാ ക്രമ ഏകീകരണം അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തില്‍ സ്ഥിരം സിനഡും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായത്.
അതിനിടെ നാലു മെത്രാന്മാര്ക്കും സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് തീരുമാനം തിരുത്തി സിനഡ് കുര്‍ബാന തുടങ്ങണമെന്ന് നിര്‍ദേശിച്ച് കത്തു നല്‍കിയിരുന്നു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ കുര്യാക്കോസ് ഭരണി കുളങ്ങരയും നിലപാട് ഉടന്‍ തിരുത്താമെന്ന് കര്‍ദിനാളിനോട് വ്യക്തമാക്കിയതായാണ് സൂചന. മാര്‍ പോളി കണ്ണൂക്കാടന്‍ നേരിട്ട് സിനഡ് കുര്‍ബാന അര്‍പ്പിച്ച് തന്റെ വിധേയത്വം വ്യക്തമാക്കിയിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പക്ഷേ ഇതുവരെ കര്‍ദിനാളിന് മറുപടി നല്‍കിയിട്ടില്ല. സഭയുടെ ഭിന്നിപ്പിന് കാരണമാകുന്ന നടപടികള്‍ സ്വീകരിച്ച ആര്‍ച്ച്ബിഷപ്പിനെ മാറ്റണമെന്ന് തന്നെയാണ് വിശ്വാസികളുടെ നിലപാട്.
അതിനിടെ ഈ നാലു രൂപതകളിലെയും ഭൂരിഭാഗം വിശ്വാസികളും സിനഡ് കുര്‍ബാന തന്നെ വേണമെന്ന നിലപാടിലാണ്. ഫരീദാബാദില്‍ ബിഷപ്പും ഒന്നോ രണ്ടോ വൈദീകരും ഒഴികെ എല്ലാവരും സിനഡ് കുര്‍ബാന മാത്രമെ അംഗീകരിക്കൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രൂപകളിലെ വിശ്വാസികളുടെ നിലപാടും സമാനമാണ്.
ബിഷപ്പുമാര്‍ക്കെതിരെ അടുത്ത ജനുവരിയില്‍ ചേരുന്ന സിനഡില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. നാലുപേരോടും വിശദീകരണം ചോദിക്കണമെന്ന് സ്ഥിരം സിനഡും നിര്‍ദേശിച്ചിരുന്നു.
ജീവിത പ്രതീക്ഷകൾ പുരുഷന്മാരെപ്പോലെയോ അതിൽ കൂടുതലോ അളവിൽ സ്ത്രീകൾക്കുമുണ്ട്. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ സ്ത്രീകളുടെ അത്തരം പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കണം. ∙ നിങ്ങളിലെ നന്മ പുറത്തെടുക്കാം ഒന്നിനെക്കുറിച്ചും ചിന്തയില്ലാതെ അലസമായി നടക്കുന്ന ബാഡ് ബോയ്സിനെക്കാളും പെൺകുട്ടികൾ വിലകൽപിക്കുന്നത് നന്മയുള്ള പുരുഷന്മാരെയാണ്. തങ്ങളെ കേൾക്കാൻ തയാറുള്ള, പറയുന്ന കാര്യങ്ങൾക്കു വില കൽപിക്കുന്ന പുരുഷന്മാർക്കാണ് പെൺമനസ്സിൽ ഡിമാൻഡ്. എന്നു കരുതി പെൺകുട്ടികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ സ്വന്തം സ്വഭാവം മറച്ചുവച്ച് നല്ലപിള്ള ചമയാൻ ശ്രമിക്കണ്ട. കാരണം ഏതെങ്കിലുമൊരു അവസരത്തിൽ ശരിക്കുള്ള […]
കാഞ്ഞങ്ങാട്: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്. സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്കു കാരണമായെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]
ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക […]
പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. കൈകാൽ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങൾ മഴക്കാലത്തും ശീതകാലത്തും വർധിച്ചു കാണാറുണ്ട്. പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളിൽ മാനസിക സമ്മർദം കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. ∙ ദിവസവും എണ്ണ തേച്ച് ശരീരം ചൂടുവെള്ളത്തിൽ കഴുകി കുളിക്കാം. ∙ മിതമായി […]
തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. അധ്യാപിക ഡോ. ലിസി ജോസ് നിര്യാതയായി. നെയ്യശേരി മടശേരി കുടുംബാംഗമാണ്. സംസ്കാരം 17 ന് ബുധനാഴ്ച നടക്കും. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ന്യൂമാൻ കോളേജിന് സമീപത്തെ വസതിയിൽ എത്തിക്കും. ബുധനാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂരെ വസതിയിലേക്ക് മൃതദേഹം എത്തിക്കും. സംസ്കാര ചടങ്ങുകൾ അവിടെയാണ് നടക്കുക. ഏതാനും ദിവസങ്ങളായി എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോ. ലിസി ജോസ്.
ദില്ലി: എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് […]
മുതിര്‍ന്ന ഒരാളിന്റെ ശരീരത്തിലെ കാല്‍സ്യത്തിന്റെ സാധാരണ അളവ് ഡെസിലീറ്ററിന് 8.8-10.4 മില്ലിഗ്രാം തോതിലായിരിക്കും. ഇതിലെ കുറവ് അല്ലെങ്കിൽ ഹൈപോകാല്‍സീമിയ കൊണ്ട് ശരീരത്തില്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. 1. പേശീ വേദന പേശീ വേദന കാൽസ്യം അഭാവത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. കടുത്ത കാല്‍സ്യം അഭാവം സംഭവിക്കുമ്പോൾ ഈ ലക്ഷണങ്ങള്‍ തീവ്രമാകാം. 2. […]
ശരാശരി മലയാളി കണ്ണു തിരുമ്മി എണീക്കുന്ന സമയത്ത് ശാസ്ത്രീയമായി ജീവിക്കുന്ന മലയാളി പ്രാതൽ കഴിക്കണം. വൈകിട്ടത്തെ ചായയും കടിയും ഒഴിവാക്കി ആ സമയത്ത് അത്താഴം കഴിക്കണം. പറയുന്നത് നൊബേൽ സമ്മാനം നേടിയവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞരാണ്. ഏറ്റവും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രജ്ഞർ നിർദേശിക്കുന്ന ചിട്ടകൾ പ്രകാരം എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട്. ഒരു കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാത്ത വിധം, ശരീര ഘടികാരം പ്രവർത്തിക്കുന്ന ചിട്ടയിൽ വേണം ഓരോ കാര്യവും ചെയ്യാൻ. പ്രാതൽ: രാവിലെ 7.11 ‘യൂണിവേഴ്സിറ്റി ഓഫ് […]