ഖജനാവ് കാലിയായിരിക്കുമ്പോഴും പാർട്ടിക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഖജനാവിലേക്ക് വരേണ്ട ലക്ഷങ്ങൾ വേണ്ടന്നു വച്ച് സർക്കാർ ! കൊച്ചിയിൽ ടി കെ രാമകൃഷ്ണൻ സ്മാരക മന്ദിരത്തിന് വസ്തു വാങ്ങാൻ മുദ്രവില ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം. കർഷക സംഘത്തിന് ഇളവു നൽകിയത് 6, 24, 470 രൂപ ! ധനവകുപ്പിൻ്റെ എതിർപ്പു മറികടന്ന് വിഷയം മന്ത്രിസഭയിൽ എത്തിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സഹകരണ മന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനം കടം കയറി മുടിയുമ്പോഴും ഖജനാവിലേക്ക് വരണ്ട ലക്ഷങ്ങൾ ഒഴിവാക്കി സംസ്ഥാന സർക്കാർ. എറണാകുളത്ത് ടി കെ രാമകൃഷ്ണൻ സ്മാരക മന്ദിരത്തിന് വസ്തു വാങ്ങാൻ മുദ്രവില ഒഴിവാക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തത്. രജിസ്ട്രേഷൻ ഐ ജിയുടെയും ധനവകുപ്പിൻ്റെയും എതിർപ്പുകൾ മറികടന്നാണ് മന്ത്രിസഭയുടെ തീരുമാനം.

കേരള കർഷകസംഘം എറണാകുളം ജില്ലാ കമ്മറ്റിയുടെ സെക്രട്ടറിയുടെ അപേക്ഷയിലാണ് മന്ത്രിസഭ സ്മാരകമന്ദിരത്തിന് വസ്തു വാങ്ങുന്നതിനുള്ള മുദ്രവില ഒഴിവാക്കാൻ തീരുമാനമെടുത്തത്. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കാക്കനാട് വില്ലേജിലാണ് വസ്തു.

62.75 ലക്ഷം രൂപയാണ് വസ്തു വാങ്ങുന്നതിനുള്ള വില. ഭൂമി വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസിനത്തിലുമായി 6, 24, 470 രൂപ അടക്കണമെന്നും അത് ഒഴിവാക്കാൻ സാധിക്കില്ലെന്നും രജിസ്‌ട്രേഷൻ ഐ ജി ധനവകുപ്പിനെ അറിയിച്ചു.

രജിസ്ട്രേഷൻ ഐ.ജി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടയ്ക്കണമെന്നും ഒഴിവാക്കാൻ സാധിക്കില്ലെന്നും ധനവകുപ്പ് നിലപാട് എടുത്തു. എന്നാൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ധനവകുപ്പിന്റെ നിലപാട് മറികടന്ന് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഫയൽ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കുകയായിരുന്നു.

publive-image

മാർച്ച് 16ലെ മന്ത്രിസഭ യോഗത്തിൽ 621 ആം ഇനമായി ഈ ഫയൽ എത്തി. തുടർന്ന് മന്ത്രിസഭ യോഗത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 100 രൂപ യുടെ പെൻഷൻ വർധന പോലും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിക്കാതിരിക്കുമ്പോഴാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

publive-image

സ്മാരക മന്ദിരത്തിന്റെ പേരിൽ സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട ലക്ഷങ്ങൾ മന്ത്രിസഭ തീരുമാനത്തിലൂടെ അട്ടിമറിക്കപ്പെടുമ്പോൾ സംസ്ഥാനത്തിന്റെ പോക്ക് ശ്രീലങ്കയുടെ നിലവിലെ അവസ്ഥയിലേക്ക് കൂപ്പുകുത്തുമോ എന്ന ആശങ്കയിലാണ് ധനകാര്യ വിദഗ്ധർ. സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത നാലു ലക്ഷം കോടി രൂപയാകുകയാണ്. ഇന്നു കൂടി 5000 കോടി രൂപയാണ് സർക്കാർ കടം എടുത്തത്.

ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും 1.10 ലക്ഷം രൂപ കടത്തിലാണ് കേരളത്തിൽ ജീവിച്ച് വീഴുന്നത്. ഇങ്ങനെയുള്ള അതിദാരുണ അവസ്ഥയിലൂടെ സംസ്ഥാനം കടന്ന് പോകുമ്പോഴാണ് സ്വന്തം പാർട്ടിക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഖജനാവിലേക്ക് വരേണ്ട ലക്ഷങ്ങൾ വേണ്ടന്ന് വയ്ക്കുന്നതെന്നതു കാണാതെ പോകരുത്.

Advertisment