Advertisment

ഭാര്യയുമായി അകന്നതിന് ശേഷം ഭാര്യാപിതാവുമായി വഴക്ക് പതിവ്, മക്കളെ കാണാന്‍ അനുവദിക്കാത്തത് പകയായി, കുത്തേറ്റത് ആറു തവണ; പെട്ടെന്നുള്ള പ്രകോപനമല്ല, പ്രഭാകരനെ മരുമകന്‍ കൊന്നത് ആസൂത്രിതമായി

ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ മനോജിന്റെ മൊഴി പ്രകാരം പ്രദേശത്തെ സി.സി.ടിവികള്‍ പരിശോധിച്ച് പ്രതി വീട്ടിലെത്തിയ സമയവും കത്തി വാങ്ങിച്ച കടയുമെല്ലാം തിരിച്ചറിഞ്ഞ് തെളിവുകളെടുത്തു.

New Update
murder prabhakaran news malappuram

മലപ്പുറം: വഴിക്കടവ് മരുത മത്തളപ്പാറ ആനടീല്‍ പ്രഭാകരന്‍ മരുമകന്റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മക്കളെ കാണാന്‍ അനുവദിക്കാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മനോജ് മൊഴി നല്‍കി. മനോജും ഭാര്യയും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Advertisment

പ്രഭാകരന്റെ ഇളയ മകളുടെ ഭര്‍ത്താവാണ് ഇയാള്‍. മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം പ്രതി കൊലപാതകത്തിനായി എടക്കര അങ്ങാടിയില്‍ നിന്ന് കത്തി വാങ്ങുകയായിരുന്നു. പ്രഭാകരന്റെ ശരീരത്തില്‍ ആറു മുറിവുകളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്കായിരുന്നു കൊലപാതകം. 

പ്രതി തനിച്ചു ബൈക്കിലാണ് കൃത്യം നടത്താനെത്തിയത്. കൊലപാതകശേഷം ഉച്ചയ്ക്ക് മനോജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ മനോജിന്റെ മൊഴി പ്രകാരം പ്രദേശത്തെ സി.സി.ടിവികള്‍ പരിശോധിച്ച് പ്രതി വീട്ടിലെത്തിയ സമയവും കത്തി വാങ്ങിച്ച കടയുമെല്ലാം പോലീസ് തിരിച്ചറിഞ്ഞ് തെളിവുകളെടുത്തു. പ്രതിയുമായും പോലീസ് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് പരിശോധനയും നടന്നു.

എടക്കര അങ്ങാടിയില്‍ ടെയ്‌ലറിങ് സ്ഥാപനം നടത്തുകയാണ് മനോജ്. നാളുകളായി ഭാര്യയുമായി പിണക്കത്തിലായിരുന്നു ഇയാള്‍. ഇതേത്തുടര്‍ന്ന് പ്രഭാകരനുമായി മനോജ് പലതവണ വഴക്കിട്ടിരുന്നു. നാലുദിവസം മുമ്പും ഇവര്‍ തമ്മിലുണ്ടായ വഴക്ക് വഴിക്കടവ് സ്‌റ്റേഷനിലെത്തി ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പ്രഭാകരന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപ്രതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Advertisment