/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കൊല്ലം:മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേരെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യ്തു. കിളികൊല്ലൂർ കല്ലുംതാഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻ വീട്ടിൽ മൻസൂർ മകൻ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21), കല്ലുംതാഴം പാൽകുളങ്ങര കാവടി നഗർ മനീക്ഷ വീട്ടിൽ അനിൽകുമാർ മകൻ അവിനാശ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗറിൽ ഉദയമന്ദിരം വീട്ടിൽ ശശിധരൻ പിള്ള മകൻ അഖിൽ ശശിധരൻ(22) എന്നിവരെയാണ് കിളികൊല്ലൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്യ്തത്.
കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ കോളജ് വിദ്ധാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താനായി ചെറിയ പായ്ക്കറ്റുകളിലാക്കി ശേഖരിച്ചുവച്ചിരുന്ന 23 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കരിക്കോട് പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിവരികയാണ് പിടിയിലാവുന്നത്.
സമീപത്തെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് കരിക്കോട് തന്നെയുള്ള സ്വകാര്യ ലോഡ്ജ് ഇതിനായി സംഘം തെരഞ്ഞെടുത്തത്.
കൊല്ലം സിറ്റി പോലീസ് ജില്ലയിലെ മയക്കുമരുന്ന് വ്യാപനത്തെപറ്റി കൊല്ലം സിറ്റി പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആന്റി നർക്കോട്ടിക്ക് സംഘം നടത്തിവന്ന രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടാൻ കഴിഞ്ഞത്.
മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും, യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെന്നു.പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നതിനും ഇത് വ്യപകമായി ഉപയോഗിക്കുന്നു. ഇതിന്റെ അരഗ്രാമിന്റെ ഉപയോഗം പോലും ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്‌പെക്ടർ വിനോദ് കെ, എസ്.ഐ മാരായ അനീഷ് എ.പി, സ്വാതി, ലഗേഷ്‌കുമാർ, ജയൻ കെ സക്കറിയ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, എ.എസ്.ഐ മനോജ്കുമാർ, സിപിഓ മാരായ ഷൺമുഖദാസ്,സാജു, അനീഷ്, മണികണ്ഠൻ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി ജെറോം, .എസ്.സി.പി.ഒ മാരായ സജു, സീനു, മനു, രിപു, രതീഷ്എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.