ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്ത് ഗോഹ‌ട്ടി ഹൈക്കോടതി

New Update

publive-image

ഗോഹട്ടി: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് നേതൃത്വം നൽകുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍റെ(ഡബ്ല്യുഎഫ്ഐ) തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്ത് ഗോഹ‌ട്ടി ഹൈക്കോടതി.

Advertisment

ജൂലൈ 11-ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ആസാം ഗുസ്തി അസോസിയേഷൻ(എഡബ്ല്യുഎ) നൽകിയ കേസിലെ വാദം കേൾക്കുന്ന ദിവസമായ ജൂലൈ 17 വരെ തടഞ്ഞുവച്ചിരിക്കുന്നതായി കോടതി ഉത്തരവ് നൽകി.

ഡബ്ല്യുഎഫ്ഐയിലെ അംഗത്വത്തിനായി തങ്ങൾ നൽകിയ അപേക്ഷ നിരാകരിച്ചതിനെതിരെ ഫെഡറേഷൻ ആഡ്ഹോക് കമ്മിറ്റി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എന്നിവർക്കെതിരെ എഡബ്ല്യുഎ കേസ് കൊടുത്തിരുന്നു.

തങ്ങളെ ദേശീയ ഫെഡറേഷന്‍റെ അംഗങ്ങളായി ഉൾപ്പെടുത്തണമെന്നും വോട്ടർ പട്ടികയിൽ തങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിക്കുന്ന 2014-ലെ തീരുമാനം ഡബ്ല്യുഎഫ്ഐ ഇതുവരെ നടപ്പാക്കിയില്ലെന്നും എഡബ്ല്യുഎ കോടതിയിൽ അറിയിച്ചു.

ഈ വാദങ്ങൾ അംഗീകരിച്ചതോടെയാണ് കോടതി തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്തത്.

Advertisment