ഭീഷണിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കില്ല. സുധാകരനെ അധ്യക്ഷ പദവിയിൽ നിന്നു നീക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റ്; സുധാകരനേയും സതീശനേയും ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി

New Update

publive-image

Advertisment

ഡൽഹി: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെയും വി ഡി സതീശന്റേയും കൈപിടിച്ച് വിമർശകർക്ക് മറുപടി നൽകി രാഹുൽ ഗാന്ധി. ഭീഷണിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സുധാകരനും വി.ഡി. സതീശനും ഒപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു രാഹുലിന്‍റെ പ്രതികരണം.

സുധാകരും സതീശനും രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അറിയിക്കാനാണ് ഇരുനേതാക്കളും രാഹുലിനെ കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതേസമയം സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്നു നീക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ഹൈക്കമാൻഡും വ്യക്തമാക്കി.

മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തികത്തട്ടിപ്പ് കേസിൽ സുധാകരൻ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ടെന്നത് തെറ്റായ വിവരമാണെന്ന് താരീഖ് അൻവർ അറിയിച്ചു.

Advertisment