ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 40 ശതമാനം ടിക്കറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുപിയില്‍ വനിതാശക്തി ഉയരണം. വെറുപ്പിന്‍റെ രാഷ്ട്രീയം വനിതാ നേതാക്കള്‍ ഇല്ലാതാക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള തീരുമാനം, ഉന്നാവോയിൽ ബലാംത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിക്കും, ഹഥ്രസിൽ നീതി ലഭിക്കാതെ പോയ പെൺകുട്ടിക്കും, ലഖിംപൂർ ഖേരിയിൽ വെച്ച് കണ്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പറഞ്ഞ പെൺകുട്ടികൾക്കും വേണ്ടിയാണ്. യുപി പുരോഗമിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികൾക്കും വേണ്ടിയാണ്- പ്രിയങ്ക പറഞ്ഞു.
ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തിലാണു പ്രിയങ്ക നിര്‍ണായക പ്രഖ്യാപനം നടത്തിയത്. യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്തവണ കോൺഗ്രസിന്റെ മുഖം പ്രിയങ്കയായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് പി.എല്‍.പുനിയ എംപി പറഞ്ഞു.