Advertisment

പതിനഞ്ചുകാരിയെ 60,000 രൂപയ്ക്ക്‌ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പതിനഞ്ച് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ 60,000 രൂപയ്ക്ക് വിറ്റ രണ്ടു പേരെ പിടികൂടി. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ ആഗ്രയിലാണ് വിറ്റത്. പിന്നീട് രാജസ്ഥാനിലെ സികാര്‍ എന്ന സ്ഥലത്തെ ഗോപാല്‍ലാല്‍ എന്നയാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടു.

നീരജ് എന്ന യുവാവുമായി പെണ്‍കുട്ടി പരിചയത്തിലായിരുന്നു. ഇയാളും മുസ്‌കാന്‍ എന്ന മറ്റൊരു യുവാവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആഗ്രയിലെത്തിച്ച് 60,000 രൂപയ്ക്ക് ഗോപാല്‍ ലാലിന് വില്‍ക്കുകയായിരുന്നു. ഇതില്‍ 30,000 രൂപ നീരജ് സ്വന്തമാക്കി.

സെപ്റ്റംബര്‍ 16 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്.

Advertisment