സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത്; ഫോണുകള്‍ ചോര്‍ത്തിയതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കോടതിയെയും! ഇത് രാജ്യദ്രോഹമാണ്-ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയതെന്നും, കേന്ദ്രം രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഫോണുകള്‍ ചോര്‍ത്തിയതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കോടതിയെയുമാണ്. ഇത് രാജ്യദ്രോഹമാണ്. മോദി സര്‍ക്കാര്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നത്', രാഹുല്‍ ആരോപിച്ചു.

Advertisment