ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
Advertisment
ചെന്നൈ: ആടുകൾക്ക് താടിയും സംസ്ഥാനത്തിന് ഒരു ഗവർണറെയും ആവശ്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ ചോദ്യം. ഈ ചോദ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
பேரறிஞர் அண்ணாவின் 53-ஆவது நினைவுநாளில், "ஆட்டுக்குத் தாடியும், நாட்டுக்கு ஆளுநரும் தேவையா?" என்று அண்ணா அவர்கள் அன்றே காரணத்தோடு எழுப்பிய கேள்வியை எண்ணிப் பார்க்கிறேன்.#StandForStateRightspic.twitter.com/ObhQ9UG8IX
— M.K.Stalin (@mkstalin) February 3, 2022
നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെയാണ് ഗവര്‍ണറെ വിമര്‍ശിച്ച് സ്റ്റാലിന്‍ രംഗത്തെത്തിയത്. ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നു.