/sathyam/media/post_attachments/w5YjRH1syG7MpQrZHg2I.jpg)
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇളയ പുത്രനായ ദേവ്ദാസ് ഗാന്ധി വിടപറഞ്ഞിട്ട് 65 വര്‍ഷം. 1957 ഓഗസ്റ്റ് മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം. മഹാത്മാഗാന്ധിയുടെ നാലാമത്തെ മകനായി 1900 മെയ് 22ന് ദക്ഷിണാഫ്രിക്കയിലാണ് അദ്ദേഹം ജനിച്ചത്.
പിതാവിനൊപ്പം സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധേയനായി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായിരുന്നു. 1918-ൽ ഗാന്ധി തമിഴ്‌നാട്ടിൽ സ്ഥാപിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ (DBHPS) ആദ്യ പ്രചാരക് കൂടിയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിൽ ഹിന്ദി പ്രചരിപ്പിക്കുക എന്നതായിരുന്നു സഭയുടെ ലക്ഷ്യം.
ഇതിനിടെ സി.രാജഗോപാലാചാരിയുടെ മകൾ ലക്ഷ്മിയുമായി ദേവ്ദാസ് പ്രണയത്തിലായി. അന്ന് ലക്ഷ്മിക്ക് പതിനഞ്ച് വയസ് പ്രായം മാത്രം. ദേവ്ദാസിന് 28 വയസും. പരസ്പരം കാണാതെ അഞ്ച് വർഷം കാത്തിരിക്കാനായിരുന്നു ഇരുവരോടും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത്.
അഞ്ചുവർഷത്തിനുശേഷം, 1933-ൽ പിതാവിന്റെ അനുമതിയോടെ അവർ വിവാഹിതരായി. രാജ്മോഹൻ ഗാന്ധി, ഗോപാൽകൃഷ്ണ ഗാന്ധി, രാമചന്ദ്ര ഗാന്ധി, താരാ ഗാന്ധി ഭട്ടാചാരി എന്നിവരാണ് ഇവരുടെ മക്കള്‍.