കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ത്രിപുരയുടെ ടൂറിസം അംബാസഡറായി നിയമിച്ചതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തെ കൊൽക്കത്തയുടെ ഷെരീഫാക്കണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു.
സൗരവ് ഗാംഗുലി ഒരു ഐക്കൺ ആണെന്നും ബംഗാളികൾ അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്നും മജുംദാർ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ അദ്ദേഹത്തിന് അവസരം നൽകിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സൗരവ് ഗാംഗുലിയെ പോലുള്ള വ്യക്തിത്വത്തെ ടൂറിസം അംബാസഡറായി തിരഞ്ഞെടുത്തതിന് ത്രിപുര സർക്കാരിന് നന്ദി പറഞ്ഞ മജുംദാർ ഗാംഗുലിയെ സിവിക് ബോഡി ഷെരീഫായി നിയമിക്കണമെന്ന് ബംഗാൾ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ത്രിപുരയുടെ പുതിയ സംസ്ഥാന ടൂറിസം അംബാസഡറായി സൗരവ് ഗാംഗുലിയെ നിയമിച്ചതിന് പിന്നാലെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.