പത്രലോകത്തെ സൗമ്യതയുടെ പ്രതീകമായിരുന്നു കെ.എം ബഷീര്‍ എന്ന സിറാജിന്റെ ബ്യൂറോ ചീഫ്. തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊക്കെ അനുജനായിരുന്നു ബഷീര്‍. എന്തിനും ഒപ്പമുണ്ടാകും. ഒരു ‘വൈസസും’ ഇല്ലാത്ത സ്നേഹസമ്പന്നന്. നല്ലതു മാത്രമേ എല്ലാവര്ക്കും ബഷീറിനെക്കുറിച്ചോര്ക്കാനുള്ളു.
ഞാന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റായിരുന്നപ്പോള്‍ (2016) എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉല്‍സാഹിയായി ബഷീര്‍ ഒപ്പമുണ്ടായിരുന്നതോര്ക്കുന്നു. ഓഗസ്റ്റ് 4 ന് ബഷീര്‍ അനുസ്മരണം പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്നു. മരണത്തിന്റെ (കൊലപാതകത്തിന്റെ) മൂന്നാം വാര്‍ഷിക ദിനമായിരുന്നു ഈ കഴിഞ്ഞ ഓഗസ്റ്റ് 3.
2019 ഓഗസ്റ്റ് 3 ന് വെളുപ്പിന് ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്ന ഐ.എ.എസ് ഓഫീസര്‍ സുഹൃത്ത് വഫാ എന്ന യുവതിക്കൊപ്പം യാത്രചെയ്ത കാര്‍ കൊണ്ട് ഇടിച്ചാണ് ബഷീറിനെ കൊലപ്പെടുത്തിയത്.
ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നില്ല എന്നു മാത്രമാണ് ശ്രീറാമിന് അനുകൂലമായി നില്ക്കുന്ന ഏക ഘടകം. മറ്റെല്ലാം ഒരു കൊലപാതകത്തിന്റെ പ്രതിക്കൂട്ടില്‍ നില്ക്കാന് ശ്രീറാമിനെ അര്‍ഹനാക്കുന്നു.
അപകടശേഷം നടന്ന നാടകങ്ങള്‍ മറക്കാറായിട്ടില്ല. അപകടം നടന്നേറെ വൈകാതെ സുരേഷ് വെള്ളിമംഗലം, നിസാര്‍ (വീക്ഷണം), സൈഫുദീന്‍ (സിറാജ്) എന്നിവര്‍ അവിടെ ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ബഷീറിനെ പ്രതിയാക്കി പോലീസ് കേസ് ചാര്‍ജ് ചെയ്യുമായിരുന്നു.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് നടത്തിയ കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടത് സാമാന്യ നീതിയാണ്.
മദ്യം ഉപയോഗിച്ചോ എന്ന പരിശോധന പോലും വേണ്ടെന്ന് വെക്കുകയും ലോകത്തിലില്ലാത്ത രോഗത്തിന്റെ പേരു പറഞ്ഞു മണിക്കൂറുകള്‍ ജയിലിനു പുറത്ത് ആംബുലന്‍സില്‍ കിടത്തുകയും ചെയ്ത അസംബന്ധ നാടകവും ഇവിടെ അരങ്ങേറി.
ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കിയപ്പോഴാണ് വീണ്ടും പ്രതിഷേധം കത്തിക്കാളിയത്. ശിക്ഷിക്കാത്തിടത്തോളം ശ്രീറാം കുറ്റവാളിയാകുന്നില്ല. കുറ്റാരോപിതന് മാത്രം. എന്നാല്‍ ശ്രീറാമിനെ കളക്ടറാക്കിയപ്പോള്‍ പത്രക്കാര് പ്രതിഷേധിക്കുക സ്വാഭാവികം.
അതിലൊന്നും കുലുങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. “സ്വാഭാവികമായി നിയമപരമായി ലഭിക്കേണ്ട നിയമനം നല്കി. കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകും” – മുഖ്യമന്ത്രിയുടെ പതിവു ശൈലിയിലുള്ള മറുപടിയെ ചോദ്യം ചെയ്യാന്‍ ആ പത്രസമ്മേളനത്തില്‍ ആര്‍ക്കും നട്ടെല്ലുണ്ടായില്ല.
അടുത്ത കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വിലയിടിവ് നന്നായി മനസിലാക്കുന്ന ഭരണാധികാരിയാണ് പിണറായി.
രണ്ടു ദിവസത്തേക്കു ചില പ്രസ്താവനാ പ്രതിഷേധങ്ങളിലും ചില്ലറ പ്രകടനങ്ങളിലും പത്രക്കാരുടെ പ്രതിഷേധം ഒതുങ്ങി. അതിനേ ആവുകയുള്ളു എന്ന സത്യം സത്യമായി അവശേഷിക്കുന്നു.
ജൂലൈ 31ന് ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്തുനിന്നും നീക്കി സിവില്‍ സപ്ലെയ്സ് ജനറല്‍ മാനേജരാക്കി. ജൂലൈ 24 ന് കളക്ടറായി നിയമിക്കുകയും 26 ന് ചുമതലയേല്‍ക്കുകയും ചെയ്ത ശ്രീറാമിനെയാണ് ഒരാഴ്ചയ്ക്കകം നീക്കം ചെയ്തത്.
കേരള മുസ്ലിം ജുമാഅത്ത് സുന്നി വിഭാഗം മേധാവി കാന്തപുരം എ.പി. അബൂബെക്കര്‍ മുസലിയാറിന്റെ നേതൃത്വത്തില്‍ ജൂലൈ 30 ന് ആയിരങ്ങള്‍ പങ്കെടുത്ത കളക്ടറേറ്റ് മാര്‍ച്ചാണ് മലപ്പുറത്ത് സംഘടിപ്പിച്ചത്. സ്വന്തം മുഖപത്രത്തിന്റെ ബ്യൂറോ ചീഫിനു സംഭവിച്ച ദുരന്തത്തില്‍ പ്രതിഷേധിക്കുക സ്വാഭാവികം.
പത്രപ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തൃണവല്ഗണിച്ച സര്‍ക്കാര്‍ സുന്നി വിഭാഗത്തിന്റെ പതിനായിരങ്ങള്‍ക്കു മുമ്പില്‍ അടിയറവു പറഞ്ഞു എന്നതാണു വസ്തുത. പ്രശ്നം വോട്ടുബാങ്കു തന്നെ. പത്രക്കാര്ക്കെവിടെ വോട്ട് ബാങ്ക് ?
കാന്തപുരം കഴിഞ്ഞ തെരഞ്ഞെടുപ്പിലും സി.പി.എമ്മിനെ സഹായിച്ചതാണ്. അവര്‍ ഇടഞ്ഞാല്‍ വോട്ടു ചോര്‍ച്ച ഉണ്ടാകുമെന്നുറപ്പിച്ച സി.പി.എമ്മും മുഖ്യമന്ത്രിയും അതു തടയുന്നതിനുള്ള കോണ്‍ക്രീറ്റ് മിക്സിംഗുമായി രംഗത്തുവന്നു എന്നേയുള്ളു.
യു.ഡി.എഫ് ഭരിച്ചപ്പോള്‍ മത നേതാക്കള്‍ക്കു മുമ്പില്‍ ഉമ്മന്‍ ചാണ്ടി കുമ്പിട്ടു നടക്കുന്നതിനെ പരിഹസിച്ചവരാണ് സി.പി.എംകാര്‍. കാന്തപുരത്തിന്റെ ‘മുഹമ്മദ് നബിയുടെ മുടിയെ’ ബോഡിവേസ്റ്റെന്ന് വിശേഷിപ്പിച്ച നേതാവാണ് പിണറായി.
അതായത് ഇപ്പോഴും സര്‍ക്കാര്‍ ഉണരണമെങ്കില്‍ മത-ജാതി നേതാക്കള്‍ കണ്ണുരുട്ടണമെന്നര്ത്ഥം. അതോടൊപ്പം നിര്‍ഭയ രാഷ്ട്രീയവും ആരെയും ഭയമില്ലെന്ന ഹുങ്കും കേള്‍ക്കുമ്പോഴാണ് മനംപുരട്ടുന്നത്.
ബഷീറിന് കാന്തപുരമെങ്കിലും ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്കോ ? തളര്‍ന്ന കാലുമായി കൊല്ലത്തൊരു ഉണ്ണിത്താന് (വി ബി) ദിനങ്ങള്‍ തള്ളിനീക്കുന്നുണ്ട്. വർഷങ്ങളായി കാണാതായ മാധ്യമ പ്രവർത്തകൻ സോണി എം ഭട്ടതിരിപ്പാടിന്റെ മുഖം നമ്മെ നോക്കി ചിരിക്കുന്നുണ്ട്.
മരിച്ച മഹാരഥന്മാരേക്കാള് സാര്‍ത്ഥകമായി ബഷീറിന്റെ മരണം. കാരണം ഈ കൊലപാതകം കാരണമെങ്കിലും ബഷീര്‍ നിന്നെ ഞങ്ങള്‍ ഓര്‍ക്കുന്നുണ്ട് .. ഇപ്പോഴും.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി, കുവൈറ്റിലെ വിവിധ ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ച് ദേശീയ കൈത്തറി ദിനം ആഘോഷിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്കി. ഇന്ത്യയിലെ ഊർജ്ജസ്വലമായ കൈത്തറി വ്യവസായം ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ കൈത്തറി പുരാതന കാലം മുതൽ അറിയപ്പെടുന്നു. ഇന്ത്യയിലെ കൈത്തറി വ്യവസായത്തിന് മികച്ച കരകൗശലത്തിന്റെ ഒരു നീണ്ട പാരമ്പര്യമുണ്ട്. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അതിന്റേതായ ടെക്സ്റ്റൈൽ പാരമ്പര്യമുണ്ട്. വൈവിധ്യമാര്‍ന്ന തരത്തില്‍ കൈത്തറി ഇന്ത്യയിലെ എല്ലാ […]
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് ഇന്ത്യയുടെ നേട്ടം. ശരത് കമല്‍-ശ്രീജ അകുല സഖ്യം ഫൈനലില്‍ മലേഷ്യയെ 3-1ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ “കശ്മീർ വെബിനാർ” കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ […]
എഡ്ജ്ബാസ്റ്റണ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള് ഔട്ട്. 41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, […]
തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.