വന്ദേഭാരത് ട്രെയിനിലെ പോസ്റ്റര്‍ വിവാദം കൃത്രിമമായി സൃഷ്ടിച്ചതെന്നും തനിക്കെതിരെ ഗൂഢനീക്കം ഉണ്ടെയെന്നുമുള്ള പ്രതികരണമായി വികെ ശ്രീകണ്ഠന്‍ എംപി രംഗത്ത്. വന്ദേഭാരത് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുമ്പോഴുള്ള വീഡിയോ പുറത്തുവിട്ടു

New Update

publive-image

Advertisment

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വന്ദേഭാരത് ട്രെയിനില്‍ തന്‍റെ പോസ്റ്റര്‍ പതിച്ചതായി പുറത്തുവരുന്ന വീഡിയോക്കെതിരെ പ്രതികരണവുമായി വികെ ശ്രീകണ്ഠന്‍ എംപി രംഗത്ത്. സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന ഉണ്ടായതായും വന്ദേഭാരത് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിടുന്ന സമയംവരെ ഒരു പോസ്റ്ററും ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിടുമ്പോഴുള്ള വീഡിയോ ദൃശ്യങ്ങള്‍ തന്‍റെ പക്കലുണ്ട്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകരാരും ട്രെയിനില്‍ ഫോട്ടോ പതിച്ചിട്ടില്ല. ഷൊര്‍ണൂരോ മറ്റെവിടെയെങ്കിലുമോ വച്ച് പോസ്റ്റര്‍ ട്രെയിനില്‍ ചേര്‍ത്ത് വച്ച് വീഡിയോ പകര്‍ത്തിയതാണെന്ന ആരോപണവും പാലക്കാട് എംപി ഉന്നയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

സംഭവ സമയത്ത് റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും ഇന്‍റലിജന്‍സും വരെ സ്ഥലത്തുണ്ടായിരുന്നു. ആയിരക്കണക്കിന് ജനങ്ങളും സ്റ്റേഷനിലുണ്ടായിരുന്നു. സകല രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. അതിനെല്ലാം ഇടയില്‍കൂടി കയറി പോസ്റ്റര്‍ പതിക്കുന്ന നാണംകെട്ട പരിപാടി താന്‍ ചെയ്യില്ല. അങ്ങനെയുണ്ടെന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പുപറയാനും തയ്യാറാകുമെന്ന നിലപാടാണ് ശ്രീകണ്ഠന്‍ പരസ്യമായി പറഞ്ഞത്.

Advertisment