പത്തനംതിട്ട: കരുവന്നൂരിന് പിന്നാലെ സംസ്ഥാനത്തെ മറ്റൊരു പ്രധാന അര്‍ബന്‍ സഹകരണ ബാങ്കും പൊട്ടലിന്റെ ഭീഷണിയില്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണ ബാങ്കുകളിലൊന്നായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലായത്. ബാങ്കിലെ നിക്ഷേപകര്‍ ഇപ്പോള്‍ പണം പിന്‍വലിക്കാനുള്ള നെട്ടോട്ടത്തിലാണ്.
മധ്യതിരുവതാംകൂറില്‍ സേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാല്‍ പ്രവാസികളുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ള ബാങ്കാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ബാങ്കിലെ ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രവാസികളും ബന്ധുക്കളും എല്ലാ ദിവസവും പണം പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഒരു ദിവസം ഒരു കോടി മുതല്‍ ഒന്നരക്കോടി രൂപ വരെ പിന്‍വലിക്കുന്നുണ്ട്. ഇത്തരത്തില്‍ തുക പിന്‍വലിക്കല്‍ തുടങ്ങിയതോടെ ബാങ്ക് കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.
ഇരവിപേരൂര്‍ ആസ്ഥാനമായ ബാങ്കിന് തിരുവല്ല, മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായി 18 ശാഖകളുണ്ട്. പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് ഭരിച്ച ബാങ്ക് കഴിഞ്ഞ എട്ടുമാസമായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷമാണ് ബാങ്ക് തകര്‍ച്ച തുടങ്ങിയതെന്നാണ് ആരോപണം ഉയരുന്നത്.
സംസ്ഥാനത്തു റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ച സഹകരണ ബാങ്ക് ആയിരുന്നു ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്. ഇവിടെയിപ്പോള്‍ സ്വര്‍ണപ്പണയ വായ്പ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 20, 22, ജൂലൈ 2 തീയതികളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് എല്ലാ വായ്പകളും നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്.
ബാങ്കില്‍ നിഷ്ക്രിയ ആസ്തികള്‍ വര്‍ധിക്കുകയും വരുമാനം കുറയുകയും ചെയ്തുവെന്നാണ് റിസര്ഡവ് ബാങ്ക് കണ്ടെത്തല്‍. വായ്പകള്‍ നല്കിയതു നിയമാനുസൃതം അല്ലെന്നും പരിശോധകര് കണ്ടെത്തിയിരുന്നു.
ഭരണസമിതി അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കള്‍ക്ക് പലിശ കുറവുള്ള വായ്പ, മൂന്നുപേര്‍ വരെയുള്ള യൂണിറ്റുകള്‍ക്ക് 50,000 വരെയുള്ള വായ്പ എന്നിവ നല്‍കിയതില്‍ ക്രമക്കേടുകളുണ്ട്.
ആര്‍ബിഐ നടത്തിയ പരിശോധനയില്‍ 25 നിഷ്ക്രിയ ലോണുകളുടെ അടച്ചു തീര്‍ക്കേണ്ട ആകെ തുകയായ 1.55 കോടി രൂപയുടെ ലോണിന് പകരമായി അതേ വ്യക്തികള്‍ക്ക് 3.16 കോടി രൂപ വീണ്ടും അനുവദിച്ചു. ഒരു വ്യക്തിയുടെ തന്നെ 10.65ലക്ഷം രൂപയുടെ കിട്ടാക്കടം ഒരു ദിവസം അടച്ച് അന്നു തന്നെ ആ വ്യക്തിക്ക് 65 ലക്ഷം രൂപയാണ് വായ്പ അനുവദിച്ചത്.
അതും 10 ലക്ഷത്തിന്റെ ഗ്യാരന്റില് തന്നെ. ഒരു ദിവസം തന്നെ 11 നിഷ്ക്രിയ ലോണുകള്‍ അടച്ചു തീര്‍ത്ത് കൂടിയ തുകയ്ക്ക് അന്നു തന്നെ ലോണും നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പലിശ കുറച്ച ലോണുകള്‍ നല്കിയതും മറ്റൊരു ബാങ്കിലും ഇല്ലാത്ത നടപടിയാണ്.
ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 22ന് റിസര്‍വ് ബാങ്ക് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
58440ത്തിലേറെ അംഗങ്ങളുള്ള ബാങ്ക് നാല്പത് വര്‍ഷത്തിലേറെ യുഡിഎഫ് നിയന്ത്രണത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമാണ് ബാങ്കില്‍ തട്ടിപ്പു നടന്നതെന്നാണ് മുന്‍ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവരുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഇടതു മുന്നണി അധികാരത്തിലെത്തിയതെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
ബാങ്കിന്റെ സഹകാരികള്‍ അല്ലാത്ത നൂറു കണക്കിന് പാര്‍ട്ടിക്കാരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കി, പൊലീസിനെ നിര്‍വീര്യമാക്കി, വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് ഭരണം പിടിച്ചുവെന്നും ആരോപണമുണ്ട്. കാമറ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കി വേണം പോളിങ് നടത്താനെന്നുള്ള ഹൈക്കോടതി നിര്‍ദ്ദേശവും പാലിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ പുതിയ ഭരണസമിതിയുടെ ക്രമക്കേടുകള്‍ അല്ലെന്നും ബാങ്ക് വായ്പകളുടെ കുടിശിക വര്‍ധിച്ചതു കൊണ്ടാണ് റിസര്‍വ് ബാങ്ക് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡോ. ജേക്കബ് ജോര്‍ജ് പറയുന്നു. നിക്ഷേപങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണമെന്നും ഭരണസമിതി അധികാരമേറ്റ ശേഷം നല്കിയ ഒരു വായ്പയും കുടിശിക ആയിട്ടില്ലെന്നുമാണ് പ്രസിഡന്റിന്റെ വാദം.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുമൊക്കെ ശേഷമാണ് ഇവിടെയും തട്ടിപ്പിന് കളമൊരുങ്ങിയത്. സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ എങ്ങനെ പൊളിയുന്നുവെന്നതിനുള്ള വലിയ ഉദാഹരണമായി മാറുകയാണ് ഇിപ്പോള്‍ ഈ ബാങ്കും. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വായ്പ നല്‍കുന്നത്.
ബാങ്ക് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോന്നിരുന്ന വായ്പാ നയങ്ങള്‍ മറികടന്നാണ് വായ്പ നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ കഴിഞ്ഞ എട്ടുമാസത്തിനിടെയാണ് തട്ടിപ്പ് ഏറെയും നടന്നതെന്നും വ്യക്തം. ഇത്തരം തട്ടിപ്പുകളെ ഗൗരവമായി കാണണമെന്ന ആവശ്യം സഹകാരികളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ് വിതരണം ബഹ്റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]
തൊടുപുഴ: ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബായ്). മരുമക്കൾ: ഗ്യാരി ജെയിംസ്, ചക്കാലപ്പാടത്ത് (മുംബൈ), ബെനോ ജെയിംസ്, മുട്ടത്ത് (കാഞ്ഞിരപ്പിള്ളി), നിഷ വടക്കേവീട്ടിൽ (മൈസൂർ).
തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35( ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.
ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്. ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ… ഉറങ്ങാൻ […]