എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ ആർക്കും ചെറുക്കാനാവില്ല. പ്രായംകൊണ്ടും ദേശിയതലത്തിലെ പ്രവർത്തന പരിചയംകൊണ്ടും പരിഗണിക്കപ്പെടാൻ യോഗ്യൻ ബേബി തന്നെ. ബേബിയുടെ സ്ഥാനം ഉറപ്പിക്കാൻ പിണറായി വിജയൻ കനിയണം. പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ പരി​ഗണിക്കുന്നതിലും എതിർപ്പില്ല. ആര് നയിക്കണമെന്ന് പിണറായി തീരുമാനിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
s

ന്യൂഡൽഹി : സി.പി.എമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് നിർണായകം. 

Advertisment

സീതാറാം യെച്ചൂരിയുടെ പകരക്കാരനായി കേരളത്തിൽ നിന്നുള്ള എം.എ. ബേബി ജനറൽ സെക്രട്ടറി ആയേക്കുമെന്ന പ്രചരണം ശക്തമായ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാകുന്നത്.

പുതിയ ജനറൽ സെക്രട്ടറി ആരാകണം എന്നതിനെ സംബന്ധിച്ച് പിണറായി വിജയൻ പാർട്ടി ഫോറങ്ങളിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.

d


പാർട്ടി നിശ്ചയിച്ച പ്രായപരിധി പിന്നിട്ടെങ്കിലും പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിൽ കേരള ഘടകത്തിൻ്റെ നിലപാട് പറയുക പിണറായി വിജയനായിരിക്കും.


വിരുദ്ധ അഭിപ്രായം ഉണ്ടായാൽ പോലും അത് പിണറായിക്ക് മുന്നിൽ പറയാനോ തിരുത്താനോ ഉള്ള ധൈര്യം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊ, മുതിർന്ന പിബി അംഗങ്ങളായ എം.എ. ബേബിക്കോ വിജയരാഘവനോ ഇല്ല. 

പ്രായപരിധി പിന്നിട്ട പിണറായി അടക്കമുള്ള ഏഴ്  അംഗങ്ങൾ കഴിഞ്ഞാൽ സിപിഎം പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും സീനിയർ നേതാവ് എം.എ. ബേബിയാണ്.


ബേബിയെ ജനറൽ സെക്രട്ടറിയാക്കി തീർക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ അതിനെ 
ചെറുക്കാൻ മറ്റ് സംസ്ഥാന ഘടകങ്ങൾക്ക് ശക്തിയില്ല. 


ma baby ashok dhavle brinda karat a vijayaraghavan

രാജ്യത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ഘടകമായ കേരളത്തിന് 175 പ്രതിനിധികളുടെ പിൻബലവുമുണ്ട്. 34 വർഷത്തെ ഭരണത്തിന് ശേഷം അധികാര ഭ്രഷ്ടരായാതോടെ ബംഗാൾ ഘടകത്തിന്റെ ശക്തി ചോർന്നു.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചാൽ എം.എ.ബേബിക്ക് ഉറപ്പായും സി.പി.എം ജനറൽ സെക്രട്ടറി ആകാനാവും.

എന്നാൽ തന്നേക്കാൾ വലിയൊരു നേതാവും സംഘടനാ അധികാര കേന്ദ്രവും കേരളത്തിൽ നിന്ന് വേണ്ടതില്ല എന്ന് പിണറായി വിചാരിച്ചാൽ ബേബിയുടെ ജനറൽ സെക്രട്ടറി മോഹം പൊലിയും. 


പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ ജനറൽ സെക്രട്ടറി ആക്കുന്നതിനോടാണ് പിണറായി വിജയന് താൽപര്യമെന്നും സൂചന ഉണ്ട്.


കേരളത്തിൽ നിന്ന് മറ്റൊരു നേതാവ് വേണ്ടന്ന തീരുമാനമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. എന്നാൽ പിബി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന് ബേബി ജനറൽ സെക്രട്ടറിയാകുന്നതിനോട് താൽപര്യമാണ്. 

s

എന്നാൽ കേരളത്തിൽ നിന്നുളള ജനറൽ സെക്രട്ടറിയാകാനുളള നല്ല അവസരമാണ് ഇപ്പോൾ സംജാതമായിട്ടുളളത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം സംസ്ഥാനത്ത് നിന്ന് ആരും പാർട്ടി ജനറൽ സെക്രട്ടറി പദവിയിൽ എത്തിയിട്ടില്ല.


പ്രകാശ് കാരാട്ട് ജന്മംകൊണ്ട് മലയാളിയാണ് എങ്കിലും കേരളത്തിൽ ജീവിച്ച് വളർന്ന് പാർട്ടിയുടെ തലപ്പത്ത് എത്തിയ നേതാവല്ല. സംസ്ഥാനത്ത് നിന്ന് നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇപ്പോഴുളളത്. 


മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ എന്നിവരാണ് പിബിയിലെ കേരള നേതാക്കൾ. 

പിണറായി വിജയൻ കഴിഞ്ഞാൽ പൊളിറ്റ് ബ്യൂറോയിൽ സീനിയർ എം.എ.ബേബിയാണ്. പ്രായം കൊണ്ടും ദേശിയ സെന്ററിലെ പ്രവർത്തന പരിചയം കൊണ്ടും ബേബിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ യോഗ്യൻ.

ma baby sitaram yechuri brinda karat bv raghavalu

പ്രായപരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതിനെ കേരള ഘടകം അനുകൂലിച്ചാൽ ബേബിയുടെ സാധ്യതകൾ അതോടെ അടയും.


ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനോട് മുഖ്യമന്ത്രിക്കുളള താൽപര്യം അനുസരിച്ചാകും ബേബിയുടെ ഭാവി. സീതാറാം യെച്ചൂരിയുടെ അകാല നിര്യാണത്തോടെയാണ് പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ സി.പി.എം നിർബന്ധിതമായത്.


ജനറൽ സെക്രട്ടറി പദവിയിലിക്കുന്ന നേതാവ് മരണപ്പെടുന്ന സാഹചര്യം സി.പി.എമ്മിൽ മുൻപ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ ഏത് കീഴ്വഴക്കം പാലിക്കണമെന്നതിൽ പാർട്ടിക്ക് മുന്നിൽ മാതൃകകളില്ല.

അതുകൊണ്ടാണ് പുതിയ ജനറൽ സെക്രട്ടറിയ തിരഞ്ഞെടുക്കുന്നതിന് പകരം പിബി കോ-ഓർഡിനേറ്ററെ നിയമിച്ച് മുന്നോട്ട് പോയത്.

പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനറൽ സെക്രട്ടറിയെ അവിടെ തിരഞ്ഞെടുക്കാം എന്ന ധാരണയിലായിരുന്നു ഈ നീക്കം. ഏപ്രിൽ രണ്ട് മുതൽ 6 വരെ മധുരയിലാണ് സി.പി.എമ്മിൻെറ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്.

Advertisment