തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടാൽ കെ.സുധാകരനെ കാത്തിരിക്കുന്നത് രക്തസാക്ഷി പരിവേഷം. അനാരോഗ്യമെന്ന കാരണം പറഞ്ഞ് കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എതിരെ കോൺഗ്രസിനകത്ത് എതിർപ്പും അമർഷവും പുകയുകയാണ്.
പിണറായി വിജയനെയും ഇടത് സർക്കാരിനെയും ഭയലേശമന്യേ വിമർശിക്കുന്ന സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നത് കോൺഗ്രസിന് ദോഷകരമാണെന്ന വികാരമാണ് പ്രവർത്തകർക്ക് ഇടയിൽ നിറയുന്നത്.
സമൂഹ മാധ്യമങ്ങളിലും സുധാകരനെ പിന്തുണക്കുന്നവരുടെ എണ്ണം ഓരോ മണിക്കൂറിലും കൂടുകയാണ്. പുതിയ നേതാവിനെ അവരോധിക്കുന്നതിനായി സുധാകരനെ അപമാനിച്ച് പുറത്താക്കുന്ന എന്ന മനോഭാവത്തിലാണ പ്രവർത്തകർ.
പിണറായി വിജയനോട് കൂസലില്ലാതെ എതിരിടുകയും അതേ നാണയത്തിലോ അതിനേക്കാൾ തീവ്രമായോ മറുപടി കൊടുക്കുന്ന സുധാകരൻ നേതൃത്വത്തിൻെറ പ്രീണന നയത്തിൻെറ ഇരയാണെന്ന വികാരവും കോൺഗ്രസിൽ അലയടിക്കുന്നുണ്ട്.
/sathyam/media/media_files/2025/05/04/UkojmITlgdEpzCQ0Xnve.jpg)
മുൻപെങ്ങും ലഭിക്കാത്ത പിന്തുണ പുറത്താപ്പെടുമെന്ന് വരുന്ന ഘട്ടത്തിൽ സുധാകരന് ലഭിക്കുന്നത് കണ്ട് അന്തം വിട്ടിരിക്കുകയാണ് പാർട്ടി നേതൃത്വം. പ്രവർത്തകരെ കൂടാതെ കെ.സുധാകരന് പിന്നിൽ ഒരു വിഭാഗം നേതാക്കളും അണിനിരന്നിട്ടുണ്ട്.
കെ.സുധാകരന് പകരം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി എം.പിയെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചുകൊണ്ട് ഈ നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്.
കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന രീതിയിൽ സംസ്ഥാനമാകെ സ്വീകാര്യതയോ പരിചയമോ ഉളള നേതാവല്ല ആന്റോ ആന്റണിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെ അനുകൂലിക്കുന്ന നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്.
നേതാക്കളെ വിളിച്ചും എ.ഐ.സി.സി നേതൃത്വത്തിലേക്ക് ഇ-മെയിൽ അയച്ചുമാണ് ആൻെറാ ആൻണിയോടുളള എതിർപ്പ് അറിയിക്കുന്നത്.
ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് നിന്നുളള ചില എം.പിമാരോടും മറ്റ് നേതാക്കളോടും നേരിട്ട് സംസാരിച്ചപ്പോഴും ഭൂരിപക്ഷം പേരും ആൻേറാ ആന്റണിയെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഗുണകരമാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം സുധാകരന് അനുകൂലമായി രൂപപ്പെടുന്നു എന്ന് മനസിലാക്കിയതോടെയാണ് ഏറെ മുന്നോട്ട് പോയ അധ്യക്ഷനെ മാറ്റാനുളള നീക്കത്തിന് സഡൻ ബ്രേക്കിടാൻ ഹൈക്കമാൻഡ് നിർബന്ധിതമായത്.
/sathyam/media/media_files/34ugJxq6f0cMvAEHkhNv.jpg)
നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും ഉയരുന്ന ആൻേറാ ആൻറണിയോടുളള എതിർപ്പും സുധാകരനോട് ഉളള അനുകൂല മനോഭാവവും ഹൈക്കമാൻഡിനെ വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഇടക്കാലത്ത് തണുത്തിരുന്ന നേതൃമാറ്റ ചർച്ചക്ക് വീണ്ടും തുടക്കമിട്ടത് തങ്ങൾ തന്നെയായത് കൊണ്ട് ആരെയും കുറ്റപ്പെടുത്താനും കഴിയാത്ത വിഷമവൃത്തത്തിലാണ് ഹൈക്കമാൻഡ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് എന്നിവ നടക്കാനിരിക്കെ പാർട്ടിയിലെ ഐക്യാന്തരീക്ഷം തകർത്തു എന്ന പഴിയാണ് ഇപ്പോൾ ഹൈക്കമാൻഡിന് നേരെ ഉയരുന്നത്.
ആൻേറാ ആന്റണിയെ സംസ്ഥാന അധ്യക്ഷൻെറ പദവിയിലേക്ക് കൊണ്ടുവന്നാൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്.
എതിർപ്പ് അവഗണിച്ചും ആൻേറായെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചാൽ പരസ്യമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഒരു വിഭാഗം നേതാക്കളുടെ ആലോചന.
എന്തുവന്നാലും ആൻേറാ ആന്റണിയെ അംഗീകരിക്കില്ലെന്ന് നിലപാടെടുത്തിട്ടുളള ഈ നേതാക്കൾ ഏത് കടുത്ത നടപടിയിലേക്കും പോകാൻ സാധ്യതയുണ്ട് നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപപ്പെടുന്ന പ്രശ്നങ്ങളെ സശ്രദ്ധം നീരീക്ഷിക്കുന്ന എതിർ പാർട്ടികൾ ഇടപെട്ടാൽ കോൺഗ്രസിൽ പിളർപ്പ് വരെ സംഭവിക്കാൻ ഇടയുണ്ട്.
/sathyam/media/media_files/2025/05/05/qAT0gijKUMAFE6Oldrjy.jpg)
കെ.സുധാകരനെ അപമാനിതനാക്കി ഇറക്കിവിടാനുളള ശ്രമങ്ങൾക്കെതിരെ നുരയുന്ന എതിർ വികാരവും ഹൈക്കാമൻഡിന് നേരെയുളള പ്രതിഷേധത്തിന് ഇന്ധനമാകും.
അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇറക്കിവിടപ്പെട്ടാൽ രക്തസാക്ഷി പരിവേഷത്തോടെ സുധാകരൻ നടത്തുന്ന നീക്കങ്ങളും കോൺഗ്രസിൻെറ മുന്നോട്ടുളള പ്രയാണത്തിന് ഭീഷണിയാണ്.
നാല് വർഷം മുൻപ് അധ്യക്ഷ പദവിയിൽ വന്നപ്പോൾ മുതൽ സുധാകരൻെറ പരിഷ്കാരങ്ങൾക്ക് തുരങ്കം വെച്ചുകൊണ്ടിരുന്ന നേതാക്കൾക്ക് പോലും ഇപ്പോഴത്തെ അവസ്ഥയിൽ സുധാകരനോട് അനുതാപമുണ്ട്.