തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷപദവി സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനം നിരസിക്കാൻ സുധാകരപക്ഷം ഒരുങ്ങുന്നു.
രണ്ട് ദിവസത്തിനുള്ളിൽ നേതൃമാറ്റ പ്രഖ്യാപനം സംബന്ധിച്ച് ചില സുപ്രധാന തീരുമാനങ്ങൾ എ.ഐ.സി.സി നടത്താനിരിക്കെയാണ് ഗ്രൂപ്പ് യോഗം ചേർന്ന് സുധാകരപക്ഷം കാര്യങ്ങൾ തീരുമാനിച്ചത്.
ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സംസ്ഥാനം മുഴുവൻ ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമാെയന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
സുധാകരപക്ഷത്തെ പ്രമുഖനായ കെ.പി.സി.സി ഉന്നതന്റെ നേതൃത്വത്തിലാണ് നേതാക്കളുമായി ആശയവിനിമയം നടത്തിയത്.
നിലവിൽ സുധാകരൻ അദ്ധ്യക്ഷസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെ്രകട്ടറി ദീപദാസ് മുൻഷിയെ മാറ്റണമെന്നുമാണ് ഗ്രൂപ്പ് തീരുമാനം. ഇത് രാഹുൽ ഗാന്ധിയെ അറിയിച്ചു കഴിഞ്ഞു.
/sathyam/media/media_files/2024/12/16/OWbcd6y4mZyfqx9UV4Km.jpg)
കെ.സുധാകരനെതിരെ റിപ്പോർട്ട് നൽകിയ എ.ഐ.സി.സി ജനറൽ സെ്രകട്ടറി എത്ര ഉന്നതയായാലും വെച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സുധാകരപക്ഷത്തെ നേതാക്കൾ നൽകുന്നത്.
കേന്ദ്രനേതൃത്വത്തിലെ ചില പ്രധാന നേതാക്കളും പക്ഷത്തോടൊപ്പം അണിനിരന്നുവെന്നും വിലയിരുത്തപ്പെടുന്നു.
ഇക്കാര്യങ്ങൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ തീരുമാനം കാക്കുകയാണെന്നും സുധാകരപക്ഷം വ്യക്തമാക്കുന്നു. ഹൈക്കമാന്റിൽ നിന്നും പ്രതികൂല തീരുമാനമുണ്ടായാൽ ദീപദാസ് മുൻഷിയെ അവഗണിക്കുകയെന്ന രാഷ്ട്രീയ തന്ത്രമാവും സുധാകരപക്ഷം പുറത്തെടുക്കുക.
സംസ്ഥാനത്തിന്റെ ചുമതല നിർവ്വഹിക്കുന്ന ദീപദാസ് മുൻഷി ഏകപക്ഷീയമായി ചില കാര്യങ്ങൾ ചെയ്യുകയാണെന്നും അതിനി അനുവദിക്കാനാവില്ലെന്നും ഗ്രൂപ്പ് നിയന്ത്രിക്കുന്ന കെ.പി.സി.സിയിലെ ഉന്നതനും അവകാശപ്പെട്ടു.
/sathyam/media/media_files/2025/05/03/AsthTUCDVC8R6mo87uEQ.jpg)
സുധാകരപക്ഷം ആവശ്യം മുന്നോട്ട് വെച്ചെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായും കൂടിയാലോചിച്ച ശേഷമാവും ദീപദാസ് മുൻഷിയെ മാറ്റുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃതവം തീരുമാനമെടുക്കുക.
കെ.പി.സി.സി അദ്ധ്യക്ഷപദവി സംബന്ധിച്ച മാറ്റത്തിൽ നിക്ഷ്പക്ഷ നിലപാടാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശനുള്ളത്. ഹൈക്കമാന്റ് എന്ത് തീരുമാനമെടുത്താലും അനുസരിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന നിലപാടാണ് അദ്ദേഹം എക്കാലത്തും മുന്നോട്ട് വെച്ചിട്ടുള്ളത്.
എന്നാൽ രണ്ട് ദിവസത്തിനകം നേതൃമാറ്റ ചർച്ചകളിൽ തീരുമാനമുണ്ടാകുമെന്നാണ് കെ.മുരളീധരനടക്കമുള്ള നേതാക്കൾ വ്യക്തമാക്കുന്നത്.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാങ്കൂട്ടത്തിലിന്റെ വിമർശനത്തെ മുരളീധരൻ പിന്തുണയ്ക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് ശരിയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ചർച്ചകൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കെ.പി.സി.സി നേതൃമാറ്റവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളത് മറ്റന്നാൾ വ്യക്തമാക്കുമെന്ന് കെ.സുധാകരനും പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുന്ന ബ്ലാക്ക് മെയിലിംഗ് ശൈലിയിലായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പരാമർശം. ഇന്നൊന്നും പറയാനില്ലെന്നും നാളെ കഴിഞ്ഞ് പറയേണ്ട ദിവസം വരും അപ്പോൾ പറയാമെന്നുമായിരുന്നു സുധാകരൻ പ്രതികരിച്ചത്.
/sathyam/media/media_files/2024/12/28/Nf5fo95ewrlJMY7CAl5v.jpg)
നിലവിൽ സ്ഥാനമൊഴിയാൻ പാതി മനസുമാ്രതമുള്ള സുധാകരനെ ഗ്രൂപ്പ് മാനേജർമാരാണ് നിയന്ത്രിക്കുന്നതെന്നും പരാതികളുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ കെ.സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്.
സുധാകരൻ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരൻ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു.
ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കാമെന്നും അതിന് തടയിടാനാണ് മാദ്ധ്യമങ്ങളെ വിളിച്ചു വരുത്തി കേന്ദ്രനേതൃത്വത്തിനെ നിലയ്ക്കു നിർത്തുന്ന തരത്തിൽ സുധാകരൻ പ്രതികരിച്ചതെന്നും വിലയിരുത്തപ്പെടുന്നു.