തൃപ്പൂണിത്തുറയിൽ ‘അർബൻ മാനേജർ’ വേഴ്സസ് ‘ഗ്രാസ്‌റൂട്ട്’ പാരമ്പര്യം ? മുൻ കൊച്ചി മേയർ എം. അനിൽകുമാർ ഇടത് സ്ഥാനാർത്ഥിയാകുമ്പോൾ ഹൈപ്രൊഫൈൽ ത്രികോണ പോരിന് അരങ്ങൊരുങ്ങുന്നു. യുവ വോട്ടർമാർക്കിടയിലെ സ്വീകാര്യത അനിൽകുമാറിന് അനുകൂലഘടകം. മത്സരിക്കുന്നില്ലെങ്കിലും മണ്ഡലത്തിൽ കെ ബാബുവിനുള്ള സ്വാധീനം മറികടക്കുകയെന്നത് എൽഡിഎഫിന് വെല്ലുവിളിയാകും. ബ്രഹ്മപുരം മുതൽ ബിജെപി മുന്നേറ്റം വരെ നിർണായക ഘടകങ്ങൾ - എക്സ്ക്ലൂസീവ്

New Update
anilkumar k babu

തിരുവനന്തപുരം: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ മുൻ കൊച്ചി മേയർ എം. അനിൽകുമാർ ഇടത് സ്ഥാനാർത്ഥിയാകും. ഇന്ന് നടന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റിൽ അനിൽകുമാറിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം ഉയർന്നു.

Advertisment

മുൻ എം.എൽ.എ എം.സ്വരാജ്, അഡ്വ.കെ.എസ്.അരുൺകുമാർ എന്നിവരുടെ പേരുകളും വന്നെങ്കിലും അനിൽകുമാർ തന്നെ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.


സീറ്റ് ലഭിക്കാനുളള സാധ്യത കണക്കിലെടുത്ത് അനിൽകുമാർ തൃപ്പൂണിത്തുറയിലെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.


അനിൽകുമാർ സ്ഥാനാർഥി ആകുന്നതോടെ തൃപ്പൂണിത്തുറയിൽ ഒരു 'ഹൈ പ്രൊഫൈൽ' പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

M ANILKUMAR

കൊച്ചി നഗരസഭയുടെ മുൻ മേയറെന്ന നിലയിലുള്ള ഭരണപരിചയവും ജനകീയ മുഖവുമാണ് എം .അനിൽകുമാറിനെ സ്ഥാനാർഥി പരിഗണനയിലേക്ക് എത്തിക്കുന്നത്.

കെ. ബാബുവിനെപ്പോലെയുള്ള അതികായന്മാർ വാഴുന്ന മണ്ഡലം പിടിച്ചെടുക്കാൻ അനിൽകുമാറിനെപ്പോലൊരു 'ക്ലീൻ ഇമേജ്' ഉള്ള നേതാവ് അനിവാര്യമാണെന്നാണ് സിപിഎമ്മിൻെറ വിലയിരുത്തൽ.


വികസനനായകൻ എന്ന പ്രതിച്ഛായയാണ് അനിൽകുമാറിൻെറ അനുകൂല ഘടകം. നഗരസഭയിൽ മേയറായിരിക്കെ മാലിന്യസംസ്കരണം (ബ്രഹ്മപുരം പ്രതിസന്ധിക്ക് ശേഷമുള്ള മാറ്റങ്ങൾ), റോഡ് വികസനം എന്നിവയിൽ അദ്ദേഹം കൊണ്ടുവന്ന വേഗതയും വ്യക്തമായ പ്ലാനിംഗും വോട്ടർമാർക്കിടയിൽ മതിപ്പുണ്ടാക്കിയിട്ടുണ്ട്.


തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ നല്ലൊരു ഭാഗം കൊച്ചി നഗരസഭയിലെ ഡിവിഷനുകളാണ്. മേയർ എന്ന നിലയിൽ ഈ പ്രദേശങ്ങളിലെ ജനങ്ങളുമായി നേരിട്ടുള്ള സമ്പർക്കവും അദ്ദേഹത്തിന് വോട്ടായി മാറാൻ സാധ്യതയുണ്ട്.

Adv. M Anilkumar (@AdvMAnilkumar1) / Posts / X

രാഷ്ട്രീയത്തിനതീതമായി ജനങ്ങളോട് ഇടപെടുന്ന ശൈലി നിഷ്പക്ഷ വോട്ടുകളെ ആകർഷിക്കാൻ സഹായിക്കും. യുവ വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന് മികച്ച സ്വീകാര്യതയുണ്ട്.

സി.പി.എമ്മിനുള്ളിലെ വിഭാഗീയതകൾക്ക് അതീതമായി എല്ലാവർക്കും സമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിൽ പാർട്ടി മെഷിനറിയെ പൂർണ്ണമായും ചലിപ്പിക്കാനും അനിൽകുമാറിന് സാധിച്ചേക്കും.


മണ്ഡലവുമായി ദശാബ്ദങ്ങളായുള്ള ബന്ധമുള്ള കെ. ബാബുവിന്റെ 'ഗ്രാസ്‌റൂട്ട്' തലത്തിലുള്ള ബന്ധങ്ങൾ മറികടക്കുക എന്നത് വലിയ വെല്ലുവിളിയാണ്.


 ബാബു മത്സരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിൻെറ മികവ് പ്രയോജനപ്പെടുത്താൻ കോൺഗ്രസും യുഡിഎഫും തീരുമാനിച്ചാൽ അനിൽകുമാറിന് വിയർക്കേണ്ടിവരും.

ബ്രഹ്മപുരം തീപിടുത്തമാണ് പ്രതിപക്ഷം  ആയുധമാക്കാൻ സാധ്യതയുള്ള പ്രധാന വിഷയം .മേയറായിരിക്കെ നേരിടേണ്ടി വന്ന ഈ വലിയ പ്രതിസന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയമായി തിരിച്ചടിക്കപ്പെട്ടേക്കാം.

k babu

തൃപ്പൂണിത്തുറയിലെ നിർണ്ണായകമായ സമുദായ വോട്ടുകൾ ഏതുഭാഗത്തേക്ക് ചായുമെന്നത് പ്രവചനാതീതമാണ്.


പരമ്പരാഗത വോട്ടുകൾ നിലനിർത്താൻ അനിൽകുമാറിന് കഠിനാധ്വാനം ചെയ്യേണ്ടി വരും.


സവർണവോട്ടുകൾക്ക് മുൻതൂക്കമുളള തൃപ്പൂണിത്തുറയിൽ നായർ -മേനോൻ വിഭാഗത്തിൽ നിന്നുളള എം.അനിൽകുമാറിന് അനുകൂല തരംഗം സൃഷ്ടിക്കാൻ സാധിച്ചേക്കും.

ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ വോട്ടുകൾ ഭിന്നിക്കുന്നത് ആരെ സഹായിക്കുമെന്നത് അനിൽകുമാറിന്റെ ജയസാധ്യതയെ ബാധിക്കും.

തൃപ്പൂണിത്തുറയിൽ എം. അനിൽകുമാർ മത്സരിക്കുന്നത് ഇടതുപക്ഷത്തിന് വലിയ ഊർജ്ജം നൽകും എന്നതിൽ തർക്കമില്ല. നഗരകേന്ദ്രീകൃതമായ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ 'അർബൻ മാനേജർ' എന്ന പ്രതിച്ഛായ വലിയ മുതൽക്കൂട്ടാകും.


എങ്കിലും, രാഷ്ട്രീയ ചതുരംഗത്തിൽ കെ. ബാബുവിനെപ്പോലൊരു തന്ത്രശാലി നയിക്കുന്ന യുഡിഎഫിനെ നേരിടാൻ വികസനത്തിനൊപ്പം കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളും അനിൽകുമാറിന് പയറ്റേണ്ടിവരും.


തൃപ്പൂണിത്തുറയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റമാണ് കെ.ബാബുവിൻെറ പിന്മാറ്റത്തോടെ സംഭവിച്ചിരിക്കുന്നത്.

നിലവിലെ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ. ബാബു സജീവ രാഷ്ട്രീയത്തിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിക്കഴിഞ്ഞു.

k babu11

തൃപ്പൂണിത്തുറയിൽ ഏഴു തവണ മത്സരിക്കുകയും ആറു തവണ വിജയിക്കുകയും ചെയ്ത കെ. ബാബുവിന്റെ അസാന്നിധ്യം യു.ഡി.എഫിന്റെ സംഘടനാ സംവിധാനത്തെ ബാധിച്ചേക്കാം.


മണ്ഡലത്തിലെ വോട്ടർമാരുമായി ബാബുവിനുള്ള ദീർഘകാല വ്യക്തിബന്ധം മറികടക്കുക എന്നതായിരുന്നു എം.അനിൽകുമാർ നേരിടേണ്ടി വരുമായിരുന്ന ഏറ്റവും വലിയ വെല്ലുവിളി.


കെ. ബാബുവിന് പകരം വരാൻ പോകുന്ന പുതിയ സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ബാബുവിനുണ്ടായിരുന്ന അത്രയും വേരോട്ടം ഉണ്ടാകണമെന്നില്ല. ഇത് അനിൽകുമാറിനെപ്പോലെയുള്ള ഒരു ജനകീയ നേതാവിന് കാര്യങ്ങൾ എളുപ്പമാക്കും.

തൃപ്പൂണിത്തുറ നഗരസഭയിൽ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയതും ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചെടുത്തതും  അനിൽകുമാറിന് വലിയ വെല്ലുവിളിയാണ്.

M Anil Kumar Kochi Mayor,എം അനിൽ കുമാർ കൊച്ചി മേയറാകും - cpm leader m anil  kumar will be the mayor of kochi corporation - Samayam Malayalam

വോട്ടുകൾ മൂന്നായി പിളരുന്നത് ആരെ സഹായിക്കുമെന്നത് പ്രവചനാതീതമാണ്.കെ. ബാബു കളമൊഴിയുന്നതോടെ തൃപ്പൂണിത്തുറയിൽ ഒരു 'ഗ്രൗണ്ട് ലെവൽ' അഡ്വാന്റേജ് അനിൽകുമാറിന് ലഭിക്കുന്നുണ്ട്.


മണ്ഡലത്തിലെ ഇടതുപക്ഷ വോട്ടുകൾ കൃത്യമായി സമാഹരിക്കാനും നിഷ്പക്ഷ വോട്ടുകൾ നേടാനും അദ്ദേഹത്തിന് സാധിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് മികച്ച അവസരമാണുള്ളത്.


യുഡിഎഫിന് വേണ്ടി തൃപ്പൂണിത്തുറയിൽ ചലച്ചിത്ര മിമിക്രി താരം രമേഷ് പിഷാരടി സ്ഥാനാർത്ഥിയായേക്കുമെന്ന് പ്രചരണമുണ്ട്. സെലിബ്രിറ്റി എന്ന നിലയിലുള്ള സ്വാധീനം യുവ വോട്ടർമാരെയും നിഷ്പക്ഷ വോട്ടർമാരെയും തന്നിലേക്ക് ആകർഷിക്കാൻ പിഷാരടിക്ക് എളുപ്പമാകും.

ramesh pisharadi

അദ്ദേഹത്തിന്റെ സംസാരശൈലിയും ജനപ്രീതിയും പ്രചാരണത്തിൽ വലിയ ഓളം സൃഷ്ടിക്കും. പിഷാരടിയുടെ താരപ്രഭയെ നേരിടാൻ അനിൽകുമാറിന് തന്റെ 'അഡ്മിനിസ്ട്രേറ്റീവ് ട്രാക്ക് റെക്കോർഡ്' ഉയർത്തിക്കാട്ടേണ്ടി വരും.

ഒരു സെലിബ്രിറ്റിക്കപ്പുറം ഭരണപരിചയമുള്ള ഒരാൾ എന്ന നിലയിലുള്ള വോട്ടുകൾ അദ്ദേഹം പ്രതീക്ഷിക്കും.

Advertisment