ന്യൂഡൽഹി: ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് വിരാട് കോഹ്ലിയും ബിസിസിഐയും തമ്മില്‍ 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്' ഉണ്ടായതായി തോന്നുവെന്ന് മുന്‍ സെലക്ടര്‍ സന്ദീപ് പാട്ടില്‍.
'കോഹ്ലി ഒന്നു പറയുന്നു, ബിസിസിഐ മറ്റൊന്നും. ഇന്ത്യയ്ക്കു വേണ്ടത് ഇതല്ല. ട്വന്റി20യിലെ നായക സ്ഥാനം ഒഴിയുക എന്നതു പൂർണമായും കോഹ്ലിയുടെ തീരുമാനമാണ്. ഇതു ബിസിസിഐ അംഗീകരിക്കുകയാണു വേണ്ടത്’–സന്ദീപ് പാട്ടില്‍ പ്രതികരിച്ചു.
കോഹ്ലിയുടെ പിൻഗാമിയാകാൻ ഏറ്റവും യോഗ്യൻ രോഹിത് ശർമ ആയിരിക്കുമെന്നും പാട്ടില്‍ അഭിപ്രായപ്പെട്ടു.