ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് പഞ്ചാബ് കിങ്‌സ്; 24 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ കിടിലന്‍ ജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സെടുത്തു. പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

50 പന്തില്‍ പുറത്താകാതെ 65 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ-21, ശുഭ്മാന്‍ ഗില്‍-9, ഹാര്‍ദ്ദിക് പാണ്ഡ്യ-1, ഡേവിഡ് മില്ലര്‍-11, രാഹുല്‍ തെവാട്ടിയ-11, റാഷിദ് ഖാന്‍-0, പ്രദീപ് സാങ്വാന്‍-2, ലോക്കി ഫെര്‍ഗൂസണ്‍-5, അല്‍സാരി ജോസഫ്-4 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പഞ്ചാബിനു വേണ്ടി കഗിസോ റബാദ നാലു വിക്കറ്റും, അര്‍ഷ്ദീപ് സിങ്, റിഷി ധവാന്‍, ലിയം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

53 പന്തില്‍ പുറത്താകാതെ 62 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ-1, ഭനുക രജപക്‌സെ-40, ലിയം ലിവിങ്സ്റ്റണ്‍-30 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഗുജറാത്തിനു വേണ്ടി മുഹമ്മദ് ഷമിയും, ലോക്കി ഫെര്‍ഗൂസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment