അപരാജിത കൂട്ടുക്കെട്ടുമായി ജഡേജയും അക്‌സറും; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ശക്തമായ നിലയില്‍

New Update

publive-image

നാഗ്പുര്‍: ഓസീസിനെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 321 റണ്‍സ് എന്ന നിലയില്‍. ഇന്ത്യയ്ക്ക് നിലവില്‍ 144 റണ്‍സിന്റെ ലീഡുണ്ട്. 170 പന്തില്‍ 66 റണ്‍സുമായി രവീന്ദ്ര ജഡേജയും, 102 പന്തില്‍ 52 റണ്‍സുമായി അക്‌സര്‍ പട്ടേലും ക്രീസിലുണ്ട്.

Advertisment

സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. 212 പന്തില്‍ 120 റണ്‍സെടുത്ത് താരം പുറത്തായി. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കെഎല്‍ രാഹുല്‍-20, രവിചന്ദ്രന്‍ അശ്വിന്‍-23, ചേതേശ്വര്‍ പൂജാര-7, വിരാട് കോഹ്ലി-12, സൂര്യകുമാര്‍ യാദവ്-8, ശ്രീകര്‍ ഭരത്-8 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

ഓസ്‌ട്രേലിയക്കായി ടോഡ് മര്‍ഫി അഞ്ച് വിക്കറ്റും, പാറ്റ് കമ്മിന്‍സും, നഥാന്‍ ലിയോണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 177 റണ്‍സിന് പുറത്തായിരുന്നു.

തിരിച്ചുവരവില്‍ ഗംഭീര പ്രകടനവുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

123 പന്തില്‍ 49 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍-1, ഉസ്മാന്‍ ഖവാജ-1, സ്റ്റീവ് സ്മിത്ത്-37, മാറ്റ് റെന്‍ഷാ-0, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്-31, അലക്‌സ് കാരി-36, പാറ്റ് കമ്മിന്‍സ്-6, ടോഡ് മര്‍ഫി-0, സ്‌കോട്ട് ബോളണ്ട്-1, നഥാന്‍ ലിയോണ്‍-0 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം.

Advertisment