ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ്-263, ഇന്ത്യ-262; രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടമായി ഓസ്‌ട്രേലിയ

New Update

publive-image

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 262 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ്. ആറു റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് പുറത്താക്കി. ട്രാവിസ് ഹെഡ്-39, മാര്‍നസ് ലബുഷാനെ-16 എന്നിവരാണ് ക്രീസില്‍.

Advertisment

115 പന്തില്‍ 74 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-32, കെ.എല്‍. രാഹുല്‍-1, ചേതേശ്വര്‍ പൂജാര-0, വിരാട് കോഹ്ലി-44, ശ്രേയസ് അയ്യര്‍-4, രവീന്ദ്ര ജഡേജ-26, ശ്രീകര്‍ ഭരത്-6, രവിചന്ദ്രന്‍ അശ്വിന്‍-37, മുഹമ്മദ് ഷമി-2, മുഹമ്മദ് സിറാജ്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ റണ്‍സുകള്‍.

ഓസ്‌ട്രേലിയക്ക് വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റും, മാത്യു കുനെമന്‍, ടോഡ് മര്‍ഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 263 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി ആദ്യ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

125 പന്തില്‍ 81 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് ഓസീസ് ബാറ്റര്‍മാരിലെ ടോപ് സ്‌കോറര്‍. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് പുറത്താകാതെ 142 പന്തില്‍ 72 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഡേവിഡ് വാര്‍ണര്‍-15, മാര്‍നസ് ലബുഷാനെ-18, സ്റ്റീവ് സ്മിത്ത്-0, ട്രാവിസ് ഹെഡ്-12, അലക്‌സ് കാരി-0, പാറ്റ് കമ്മിന്‍സ്-33, ടോഡ് മര്‍ഫി-0, നഥാന്‍ ലിയോണ്‍-10, മാത്യു കുനെമന്‍-6 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.

Advertisment