ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് 72 റണ്‍സിന്‌

New Update

publive-image

Advertisment

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റണ്‍സിന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

32 റണ്‍സെടുത്ത അബ്ദുല്‍ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-0, മയങ്ക് അഗര്‍വാള്‍-27, രാഹുല്‍ ത്രിപാഠി-0, ഹാരി ബ്രൂക്ക്-13, വാഷിംഗ്ടണ്‍ സുന്ദര്‍-1, ഗ്ലെന്‍ ഫിലിപ്‌സ്-8, ആദില്‍ റഷീദ്-18, ഭുവനേശ്വര്‍ കുമാര്‍-6, ഉമ്രാന്‍ മാലിക്ക്-19 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാലു വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റും, ജേസണ്‍ ഹോള്‍ഡറും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 203 റണ്‍സെടുത്തത്. രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (32 പന്തില്‍ 55), ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലര്‍ (22 പന്തില്‍ 54), യഷ്വസി ജയ്‌സ്വാള്‍ (37 പന്തില്‍ 54) എന്നിവര്‍ തിളങ്ങി. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ദേവ്ദത്ത് പടിക്കല്‍-2, റിയാന്‍ പരാഗ്-7, രവിചന്ദ്രന്‍ അശ്വിന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ഹൈദരാബാദിനു വേണ്ടി ഫസല്‍ഹഖ് ഫറൂഖിയും, ടി നടരാജനും രണ്ട് വിക്കറ്റ് വീതവും, ഉമ്രാന്‍ മാലിക്ക് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment