ലഖ്‌നൗ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. എന്നാൽ തനിക്കു ഭർത്താവിനൊപ്പം തന്നെ ജീവിക്കണമെന്ന നിലപാടിലാണു ഭാര്യ. വിവാഹ ബന്ധം സംരക്ഷിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിതാ സംരക്ഷണ സെല്ലില്‍ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൌസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 1 വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്.
യുവതിയുടെ പരാതിയിൽ വനിതാ സെൽ ഭർത്താവിനെ വിളിച്ചുവരുത്തി. ഭാര്യ സ്ഥിരം കുളിക്കുന്നില്ല എന്ന പരാതി മാത്രമാണ് ഇയാൾ ഉന്നയിച്ചത്. ഇതിന്റെ പേരിൽ സ്ഥിരം വഴക്കാണെന്നും ഇനി ബന്ധം തുടരാൻ താൽപര്യമില്ലെന്നും വിവാഹമോചനം ലഭിക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത് തരണമെന്നും ഇയാൾ അഭ്യർഥിച്ചു.
നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയാണ് വനിതാ സംരക്ഷണ സെല്‍.