മിസ്സോറി സിറ്റി വ്യവസായ സംരംഭക സൗഹൃദ നഗരം: മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്

author-image
nidheesh kumar
New Update

publive-image

Advertisment

ഹൂസ്റ്റൺ:അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായ മിസ്സോറി സിറ്റി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു.

വ്യവസായങ്ങൾ ആരംഭിക്കുന്നതിന് താല്പര്യപെടുന്നവർക്കു ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അതിനു സാധിക്കുന്നതിനു കഴിയുന്നു. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ധാരാളമായി താമസത്തിനും ചെറുകിട വ്യവസായങ്ങൾ തുടങ്ങന്നതിനുമായി മിസ്സോറി സിറ്റിയെ തിരഞ്ഞെടുക്കന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് മേയർ പറഞ്ഞു. പൊതുജനാരോജ്യം, വിദ്യാഭ്യാസം, സുരക്ഷാ അടിസ്ഥാന വികസന മേഖലകളിൽ വൻ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

publive-image

മിസ്സോറി സിറ്റിയിൽ കാർട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച ടിഡബ്ല്യുഎഫ്‍ജി (The Woodlands Financial Group) ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസിന്റെ പുതിയ ഓഫീസിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

മിസോറി സിറ്റി ഡിസ്ട്രിക്ട് 'സി' കൗൺസിൽ മാൻ ആന്തണി മൊറാലിസ്, സിറ്റിയിൽ തന്റെ ഡിസ്ട്രിക്ടിൽ വന്ന പുതിയ സംരംഭത്തിന് പ്രോത്സാഹനമേകാൻ സിറ്റിയുടെ "പ്രൊക്ലമേഷൻ" വായിച്ച്‌ പാർടീനേഴ്‌സിന് സമർപ്പിച്ചു.

publive-image

ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. സാം.കെ.ഈശോ, അസി.വികാരി റവ. റോഷൻ. വി.മാത്യു എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

സ്റ്റാഫോർഡ് സിറ്റി മുൻ പ്രോടെം മേയർ/ കൌൺസിൽമാൻ കെൻ മാത്യു, മിസ്സോറി സിറ്റി ഡിസ്ട്രിക്ട് 'ഡി' കൌൺസിൽമാൻ ഫ്ലോയ്ഡ് എമെറി, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് അനിൽ ആറന്മുള, ഒഐസിസി യുഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

publive-image

ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ പരിചയമുള്ള മാത്യൂസ് ചാണ്ടപ്പിള്ളയോടൊപ്പം ഇൻഷുറൻസ് രംഗത്ത് പുതിയ കാൽവയ്പ്പ് നടത്തുന്ന ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കൂടിയായ ജീമോൻ റാന്നിയും (തോമസ് മാത്യു) ജൈജു കുരുവിളയും ഏജന്റു/പ്രൊഡ്യൂസർമാരായി ഈ സംരംഭത്തിന് നേതൃത്വം നൽകുന്നു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് പ്രൗഢ ഗംഭീരമാക്കാൻ സഹായിച്ച ഏവരോടും മാത്യൂസ് ചാണ്ടപ്പിള്ള നന്ദി അറിയിച്ചു.

Advertisment