എം.എ.യൂസഫലി ഒരു രാഷ്ട്രീയക്കാരനോ കോൺട്രാക്റ്ററോ ഒന്നുമല്ല. അദ്ദേഹം ലോകം ആദരിക്കുന്ന ഒരു വ്യവസായി ആണ്. രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച വ്യക്തി. ഇതിനെല്ലാം പുറമേ പാവപ്പെട്ടവർക്കുവേണ്ടി തന്റെ ലാഭത്തിൽ നിന്നും കോടികൾ ജീവകാരുണ്യ പ്രവർത്തനത്തിനായി ചില വഴിക്കുന്നയാളും.
അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർക്ക് സഹായമെത്തിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഓഫീസ് അദ്ദേഹത്തിനുണ്ട്. തന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ അവരുടെ മാതാപിതാക്കളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അദ്ദേഹത്തിന് സംവിധാനമുണ്ട്.
ജീവകാരുണ്യത്തിനായി നൽകുന്ന പണം യോഗ്യമായ രീതിയിൽ ചിലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനം അദ്ദേഹത്തിനുണ്ട്. അദ്ദേഹം തികഞ്ഞ വിശ്വാസിയാണ്. തികഞ്ഞ മതേതര വാദിയാണ്. ജാതിയോ മതമോ നിറമോ നോക്കിയല്ല അല്ല ചെറുപ്പക്കാർക്ക് അദ്ദേഹം ജോലി നൽകുന്നത്.
രാഷ്ട്രത്തിന്റെ ഭരണ ഘടനയും നിയമവും അനുശാസിക്കുന്ന രീതിയിൽ ജീവിക്കുകയും വ്യവസായം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് യൂസഫലി. ജനിച്ച മണ്ണിലെ പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി തന്റെ ലാഭത്തിന്റെ നല്ല ഭാഗം നീക്കിവയ്ക്കുന്ന ഈ കർമ്മയോഗിയോട് നമ്മൾ ചെയ്തത് നീതികേടാണ് എന്ന് കരുതുന്നവരാണ് ഏറെയും.
എത്രയോ മലയാളി വ്യവസായികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട് . അവരൊന്നും ഇതുപോലെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാറില്ല. ചെയ്യണമെന്നു നിർബ്ബന്ധവുമില്ല.
എം.എ.യൂസഫലിയുടെ വിവിധ സ്ഥാപനങ്ങളിൽ എത്രയോ മലയാളി ചെറുപ്പക്കാരാണ് ജോലി ചെയ്യുന്നത്? അത്രയും കുടുംബങ്ങളുടെ അന്ന ദാതാവല്ലേ എം.എ.യൂസഫലി ?
അദ്ദേഹം രാഷ്ട്രത്തിനും കേരളത്തിനും വേണ്ടി എത്രയോ പദ്ധതികൾ വിദേശത്ത് നിന്ന് കൊണ്ടുവന്നിരിക്കുന്നു. അവയെല്ലാം ഇവിടുത്തെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും കൂടിച്ചേർന്ന് തട്ടിയെടുക്കുന്നതിൽ അദ്ദേഹം എന്ത് ചെയ്യാനാണ്?
ഇവിടുത്തെ ഭരണകർത്താക്കൾക്ക് നാടിനോടില്ലാത്ത സ്നേഹവും കരുണയും എം.എ. യൂസഫലിക്കുണ്ടായിപ്പോയതാണ് അദ്ദേഹത്തിന്റെ തെറ്റ് എന്ന് പറയേണ്ടി വരുന്നുവെന്നതിൽ ദു:ഖമുണ്ട്.
ഇന്നേവരെ അദ്ദേഹത്തിന്റെ ജീവിതത്തിന്റേയോ വ്യവസായത്തിന്റേയോ ട്രാക്ക് റിക്കോഡിൽ ഒരു കറുത്ത പാട് പോലും ചൂണ്ടിക്കാണിക്കുവാൻ ആരെക്കൊണ്ടും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.
വളരെ മാന്യമായി സംസാരിക്കുന്ന , ഇടപെടുന്ന, പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ കുറ്റമെന്താണ് എന്ന് മനസ്സിലാകുന്നില്ല.
അദ്ദേഹവുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കൾ ഈ ബന്ധം ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യുന്നു. ഭരണകർത്താക്കളോട് മുഖം തിരിച്ച് നിൽക്കാൻ അദ്ദേഹത്തിന് സാധിക്കുമോ ? ജനിച്ച നാട്ടിൽ ഒരു ദുരന്തമുണ്ടായാൽ ആദ്യം ഓടിയെത്തി സാന്ത്വനിപ്പിക്കുന്ന ഈ വലിയ മനുഷ്യനെ നാം അപമാനിക്കരുത്.
എല്ലാവരും നിയമത്തിന് മുമ്പിൽ ഒരേ പോലെയല്ലേ എന്ന് ചോദിക്കാം. അതിൽ തെറ്റില്ല. എന്നാൽ നിയമത്തിനും നീതിക്കും മേലെ നിൽക്കുന്ന ചില തലങ്ങളുണ്ട്. ആ തലത്തിലേക്ക് ഉയർന്ന വ്യക്തിയാണ് യൂസഫലി.
അദ്ദേഹം നിയമം പാലിക്കണം. ശരി തന്നെ. എന്നാൽ നിയമം കൃത്യമായി പാലിക്കുന്ന അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്ത് നിയമ വഴിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്തിനാണ് ?
ഇ.ഡി.ക്ക് അദ്ദേഹത്തിന്റെ സാക്ഷിമൊഴി വേണമെങ്കിൽ ഒരു ഫോൺ കോളിൽ അദ്ദേഹം സമയം കൊടുക്കുമായിരുന്നല്ലോ. അദ്ദേഹം കേരളത്തിൽ ഉള്ള സമയം നോക്കി അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് ഒരു ഇ.ഡി. ഉദ്യോഗസ്ഥന് ചുരുങ്ങിയ സമയം കൊണ്ട് ചെയ്യാമായിരുന്ന ഒരു കാര്യത്തിനല്ലേ ആ വലിയ മനുഷ്യന്റെ വ്യക്തിഹത്യ നടത്തേണ്ടിവന്നത്?
അല്ലെങ്കിൽ അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹത്തിന്റെ വക്കീലിന്റെ കൈയ്യിൽ കൊടുത്തയക്കുമായിരുന്നില്ലേ ?
ശിവശങ്കറിനേയും, സി.എം. രവീന്ദ്രനേയും, സ്വപ്നയേയും കൈകാര്യം ചെയുന്ന രീതിയിലാണോ എം.എ.യൂസഫലിയെ കൈകാര്യം ചെയ്യുന്നത് ?
ഉപകാരമല്ലാതെ അദ്ദേഹം ആർക്കും ഉപദ്രവം ചെയ്തിട്ടില്ല. ഇ.ഡി. നോട്ടീസ് കൊടുത്തത് കൊണ്ടാണല്ലോ പല സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്തത്. ഒരു ഫോൺ കോളിൽ തീർക്കാമായിരുന്ന വിഷയമാണ് ഒരു വലിയ മനുഷ്യന്റെ വ്യക്തിഹത്യയിലേക്ക് നയിച്ചത്.
മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഫലിച്ച വിഷാദം ശ്രദ്ധേയമായിരുന്നു. പാവങ്ങൾക്ക് വേണ്ടി ചെയ്യുമ്പോൾ ഇത്തരം കമന്റുകൾ കേൾക്കേണ്ടിവരും എന്ന യൂസഫലിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ മനസ്സിലെ വേദനയുടെ വേലിയേറ്റത്തിൽ നിന്ന് ഉണ്ടായതാണ്. ഇങ്ങിനെയൊരു സാഹചര്യത്തിലേക്ക് എം.എ യൂസഫലിയെ വലിച്ചിഴച്ചത് ആരാണെങ്കിലും അത് ശരിയായില്ല എന്ന് പറയേണ്ടിവരും.
എം.എ.യൂസഫലി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ പതിനായിരങ്ങളുടെ പ്രാർത്ഥനയാണ് അദ്ദേഹത്തെ ഒരു വലിയ കോപ്റ്റർ അപകടത്തിൽ നിന്നും അദ്ഭൂതകരമായി രക്ഷപെടുത്തിയത് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഭാഗവതവും ഗീതയും ഖുറാനും ബൈബിളുമെല്ലാം ഉദ്ധരിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
കേട്ടിട്ടില്ലേ – പൊൻമുട്ട ഇടുന്ന താറാവിനെ കൊല്ലരുത്, ഇരിക്കുന്ന കമ്പ് മുറിക്കരുത്, എലിയെ തോൽപിച്ച് ഇല്ലം ചുടരുത് എന്നീ പഴമൊഴികൾ.
മലയാളികളോടും കേരളത്തോടുമുള്ള യൂസഫലിയുടെ ആർദ്രതയും, സ്നേഹവും, വാത്സല്യവും കുറയരുതേ എന്ന് മാത്രം പ്രാർത്ഥിക്കാം.
[ പ്രഫ. ഡോ. ശ്രീവത്സൻ നമ്പൂതിരി തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിട്ട. പ്രഫസറാണ് ]
ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നതിനെ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകാം. ഗർഭധാരണത്തിന് മുമ്പുള്ള മൂന്ന് മാസം പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭകാലത്ത് അമ്മ അവളുടെ ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വേനൽക്കാലത്ത് നമ്മളിൽ ഭൂരിഭാഗം പേരും കുറച്ച് ഭക്ഷണം കഴിക്കുകയും നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമ്പോൾ ഇത് വളരെ പ്രധാനമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ […]
രാത്രി അത്താഴത്തിന് എപ്പോഴും മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്ന് നാം കേട്ടിട്ടുണ്ടാകാം. കാരണം മറ്റൊന്നുമല്ല, ചില ഭക്ഷണങ്ങള്‍ ദഹിക്കാന്‍ സമയം വേണ്ടിവരും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കിയില്ലെങ്കില്‍, പല ദഹന പ്രശ്നങ്ങളും ഉണ്ടാകാം. ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. ഒന്ന്… എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി അത്താഴത്തിന് […]
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. […]
ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും ഒരു റോഡ് മൂവി എത്തുകയാണ്. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ആണ് പൂർണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ശക്തമായൊരു സാമൂഹിക […]
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് […]
പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. ‘മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്തിരി ചർമ്മത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. പച്ച മുന്തിരി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മുന്തിരി ഇനമാണ്. സലാഡുകൾ, സ്മൂത്തികൾ, ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഒരു കപ്പ് […]
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യക്കരാറുമായി ബന്ധപ്പെട്ട് വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിൽ നിന്ന് കോഴിക്കോട് കോർപറേഷൻ പിഴ ഇടാക്കും. 38.85 ലക്ഷം രൂപയാണ് ഈടാക്കുക. കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരുന്നു. പിന്നാലെയാണ് നടപടി. ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ ഈടാക്കുന്നത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു. അതിനിടെ കരാർ സോൺടയ്ക്ക് പുതുക്കി നൽകിയ കോഴിക്കോട് കോർപറേഷൻ തീരുമാനത്തിെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരിക്കുന്നത്. ഉപാധികളോടെയാണ് അനുമതി. നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ […]
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും […]
വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. ഒന്ന്… ശരീരഭാരം കുറയ്ക്കാന്‍ […]