ഇവർ ഐ.എ.എസ് വെറും ജാഡയ്ക്കുള്ള മൂന്നക്ഷരമല്ലെന്ന് തെളിയിച്ച സ്ത്രീ രത്നങ്ങൾ ! റവന്യൂ പുരസ്കാരങ്ങളിൽ തിളങ്ങി കേരള പൊതുഭരണത്തിലെ നക്ഷത്രങ്ങളായി വയനാട് കളക്ടർ എ.ഗീതയും സബ്കളക്ടർ ശ്രീലക്ഷ്മിയും. സർക്കാർ ഉദ്യോഗസ്ഥർക്ക് മാതൃകയായി വയനാട് കളക്ട്രേറ്റ് ഓഫീസ്. കളക്ടർ ഗീതയ്ക്ക് സമ്മർദ്ദം മറികടക്കാനുള്ള മരുന്നായി കഥകളിയും

New Update

publive-image

Advertisment

കൽപ്പറ്റ: കേരളത്തിന്റെ പൊതുഭരണത്തിലെ നക്ഷത്രങ്ങളായി വയനാട് കളക്ടർ എ. ഗീതയും സബ് കളക്ടർ ശ്രീലക്ഷ്മിയും. ഐ.എ.എസ് വെറും ജാഡയ്ക്കുള്ള മൂന്നക്ഷരമല്ലെന്ന് തെളിയിച്ച സ്ത്രീ രത്നങ്ങളാണ് ഇരുവരും. സർക്കാരിന്റെ റവന്യൂ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എ. ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു.

മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കളക്ട്രേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ട്രേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടർ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ്. നാല് അവാർഡുകളിൽ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര നേട്ടമായി.

തിരുവനന്തപുരം സ്വദേശിനിയായ എ. ഗീത 2014 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. 2021 സെപ്തംബർ 9നാണ് വയനാട് ജില്ലയിൽ കളക്ടറായി ചുമതലയേറ്റത്. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ആ‌ർ. ശ്രീലക്ഷ്മി എറണാകുളം ആലുവ സ്വദേശിനിയാണ്. 2018 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 29 ാം റാങ്കുകാരിയും സംസ്ഥാനത്ത് ഒന്നാമതുമായിരുന്നു.


മുഴുവൻ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ ലഭ്യമാക്കിയ എ.ബി.സി.ഡി പദ്ധതി, തീവ്രയത്നത്തിലൂടെ പട്ടയ വിതരണം സുഗമമാക്കിയതും ഒട്ടേറെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതും, പട്ടികജാതി പട്ടികവർഗ മേഖലയിലെ ഇടപെടലുകൾ, എം.പി എം.എൽ.എ ഫണ്ടുകളുടെ മികച്ച വിനിയോഗം, ദേശീയ തൊഴിലുറപ്പ് പദ്ധതി, ജല ജീവൻ മിഷൻ, റീ ബിൽഡ് കേരള, ഇതര വകുപ്പുകളുടെ പദ്ധതി നിർവ്വഹണം തുടങ്ങിയവയിലെല്ലാം കൈവരിച്ച പുരോഗതി പുരസ്‌ക്കാര നിർണ്ണയത്തിൽ നിർണായകമായി.


മികച്ച ജില്ലാ കളക്ടർക്കുളള അവാർഡ് നേടിയതിൽ എറെ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടർ എ. ഗീത പറഞ്ഞു. ഇത് കൂട്ടായ്മയുടെ വിജയമാണ്. നേട്ടം വയനാട് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമായി കരുതുന്നു. പുരസ്‌ക്കാര നേട്ടം ഉത്തരവാദിത്ത്വം വർദ്ധിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രയ്തനത്തിന്റെ ഫലമാണ് ജില്ലയെ തേടിയെത്തിയ പുരസ്‌ക്കാരങ്ങളെന്നും കളക്ടർ പറഞ്ഞു.

കളക്ടർ ജോലിയിലെ സമ്മർദ്ദം മറികടക്കാൻ ഗീതയ്ക്കൊരു കുറുക്കുവഴിയുണ്ട് - കഥകളി. കഥകളിയിൽ നളചരിതത്തിലെ ദമയന്തിയായി കളക്ടർ അരങ്ങിലെത്തുന്നു. നൃത്തം തന്റെ ജീവിതോപാസനയാണ് കളക്ടർക്ക്. മൂന്നുവയസ്സിലേ നൃത്തം അഭ്യസിച്ചിരുന്ന, 20കളിൽ ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുംവരെ നൃത്താധ്യാപികയായിരുന്നു ഗീത.


നൃത്തമെന്നുപറയുമ്പോഴേ കളക്ടർക്ക് മുഖം വിടരും. കണ്ണുകളിൽ നവരസങ്ങളും മിന്നും. സമ്മർദങ്ങൾ മറികടക്കാനുള്ള മരുന്നാണ് നൃത്തവും പാട്ടുമെല്ലാം. ഭരതനാട്യവും വീണയും അഭ്യസിച്ചിട്ടുണ്ട്. ചെന്നൈലായിരുന്നു കുട്ടിക്കാലം. അവിടെ കനക സ്‌കൂൾ ഓഫ് മ്യൂസിക്കിൽ ആയിരുന്നു നൃത്തപഠനം. പഠനകാലത്തെല്ലാം നൃത്തം അവതരിപ്പിച്ചിരുന്നു.


വയനാട്ടിലെത്തിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽനിന്നുതന്നെ നർത്തകിമാരെ കൂട്ടായി കിട്ടി- കളക്ടർ പറയുന്നു. ഔദ്യോഗികചുമതലകൾ തീർത്ത് രാത്രികളിലിരുന്ന് വാട്സാപ്പിൽ ആശാൻ അയച്ചുതരുന്ന നളചരിതത്തിലെ പദങ്ങൾ ഹൃദിസ്ഥമാക്കും. പിന്നെ ഒത്തുകൂടി നൃത്തം പരിശീലിക്കും. ആശാനും പാട്ടുകാരും മേളക്കാരും നേരിട്ടെത്തി റിഹേഴ്സലും നടത്തും- കളക്ടർ നയം വ്യക്തമാക്കി.

Advertisment