പ്രോട്ടോക്കോൾ ജഡ്ജിമാർക്ക് പ്രതാപം കാട്ടാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും ഉള്ളതല്ല. പ്രത്യേക അവകാശമുണ്ടെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം വേണ്ട. സമൂഹത്തിന് ജഡ്ജിമാരിലുളള വിശ്വാസം നിലനിർത്തണം- നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജഡ്ജിമാരുടെ സൗകര്യങ്ങൾ അധികാരം പ്രകടിപ്പിക്കാനാവരുതെന്ന് ഹൈക്കോടതികൾക്ക് കത്ത്.

മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും, ജുഡീഷ്യറിക്കെതിരെ പൊതുജന വിമർശനവും വിളിച്ചുവരുത്താനുമല്ല പ്രോട്ടോക്കോൾ സൗകര്യങ്ങൾ,

author-image
admin
New Update
New Project (3).jpg

ഡൽഹി : രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന നടപടികൾ സ്വീകരിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. പ്രോട്ടോകോൾ സൗകര്യങ്ങൾ ചില ഹൈക്കോടതി ജഡ്ജിമാർ ദുരുപയോഗിക്കുന്നതിനെതിരെ അദ്ദേഹം ഹൈക്കോടതികൾക്ക് കത്ത് നൽകിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമാണ് ചീഫ്ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടാവുന്നത്.

Advertisment

 
മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും, ജുഡീഷ്യറിക്കെതിരെ പൊതുജന വിമർശനവും വിളിച്ചുവരുത്താനുമല്ല പ്രോട്ടോക്കോൾ സൗകര്യങ്ങളെന്ന് രാജ്യത്തെ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും അയച്ച കത്തിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. ട്രെയിൻ യാത്രയ്ക്കിടെ തന്റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെന്ന് ആരോപിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി ഗൗതം ചൗധരി റെയിൽവേ അധികൃതരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ അപൂർവമായ ഇടപെടൽ.

ചീഫ്ജസ്റ്റിസിന്റെ കത്തിലുള്ള വിവരരങ്ങൾ ഇങ്ങനെയാണ്- ജഡ്ജിയായിരിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്ന സൗകര്യങ്ങൾ അധികാരം പ്രകടിപ്പിക്കാനുളള അവസരമായി കാണരുത്. സമൂഹത്തിൽ നിന്ന് പ്രത്യേകമായി അവകാശമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കരുത്. സിറ്റിംഗ് നടത്തുമ്പോഴും അല്ലെങ്കിലും ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിർത്തുന്ന പ്രവൃത്തിയാണ് ഉണ്ടാകേണ്ടത്. സമൂഹത്തിന് ജഡ്ജിമാരിലുളള വിശ്വാസം നിലനിർത്തണമെന്നും രാജ്യത്തെ ഹൈക്കോടതികളിലേക്ക് അയച്ച കത്തിൽ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട നടപടിയെ, ജസ്റ്റിസ് ഗൗതം ചൗധരിയുടെ പേരെടുത്ത് പറയാതെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. റെയിൽവേ അധികൃതർക്കെതിരെ അച്ചടക്ക നടപടിക്കുളള അധികാരം ഹൈക്കോടതി ജഡ്ജിക്കില്ലെന്നും വ്യക്തമാക്കി. ജൂലൈ 14ന് പ്രയാഗ്രാജിലെ നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർക്ക് അലഹബാദ് ഹൈക്കോടതിയിലെ പ്രോട്ടോകോൾ രജിസ്ട്രാർ അയച്ച കത്താണ് വിവാദമായത്.

 ജൂലൈ എട്ടിന് ന്യൂ ഡൽഹിയിൽ നിന്ന് പ്രയാഗ്രാജിലേക്ക് പുരുഷോത്തം എക്സ്പ്രസിലെ ഫസ്റ്റ് ക്സാസ് എ.സി കോച്ചിൽ ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യവേ ജഡ്ജി ഗൗതം ചൗധരിയെ കാര്യമായി ശ്രദ്ധിച്ചില്ലെന്നാണ് പരാതി. ഭക്ഷണം നൽകുന്നതിൽ അടക്കം വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. കത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ജഡ്ജിക്കെതിരെ വലിയ വിമർശനവും സമൂഹത്തിൽ നിന്നുയർന്നു. ഈ പശ്ചാത്തലത്തിലാണ് ജൂഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്ന് നിർദ്ദേശിച്ചുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കത്ത്.

Advertisment