ഭീകരബന്ധം: ജമ്മു കശ്മീരിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

നവംബർ 17ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചിരുന്നു.

author-image
shafeek cm
New Update
jammu suspend.jpg

 ജമ്മു കശ്മീരിൽ ഭീകരബന്ധം ആരോപിച്ച് ഒരു ഡോക്ടറും പോലീസുകാരനും ഉൾപ്പെടെ നാല് സർക്കാർ ജീവനക്കാരെ ഭരണകൂടം പിരിച്ചുവിട്ടു. ശ്രീനഗർ എസ്എംഎച്ച്എസ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് പ്രൊഫസർ (മെഡിസിൻ) നിസാറുൽ ഹസ്സൻ, കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ജീവനക്കാരൻ അബ്ദുൾ സലാം റാത്തർ, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകൻ ഫാറൂഖ് അഹമ്മദ് മിർ എന്നിവരെയാണ് ആർട്ടിക്കിൾ 11 പ്രകാരം സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. 

Advertisment

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, സർക്കാർ ജീവനക്കാരായി പ്രവർത്തിക്കുകയും പൊതു ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുകയും ചെയ്യുന്ന 50 ലധികം പേരെ പിരിച്ചുവിടാൻ കേന്ദ്രഭരണ പ്രദേശം ഭരണകൂടം ഭരണഘടനയുടെ 311 (2) (സി) പ്രയോഗിച്ചത്. പാകിസ്ഥാൻ ഭീകരസംഘടനകളെ സഹായിക്കുക, ഭീകരർക്ക് ലോജിസ്റ്റിക്സ് നൽകുക, ഭീകരവാദികളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക, തീവ്രവാദ ധനസമാഹരണം നടത്തുക, വിഘടനവാദ അജണ്ട മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.

നവംബർ 17ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചിരുന്നു. ബുധാലിലെ ഗുല്ലർ-ബെഹ്റോട്ട് പ്രദേശത്താണ് സംഭവം നടന്നത്. രാവിലെ സൈന്യത്തിന്റെയും പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.  

പ്രദേശത്ത് സംശയാസ്പദമായ ചില നീക്കങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

നേരത്തെ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കുൽഗാം ജില്ലയിൽ നടക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷന്റെ രണ്ടാം ദിവസമായ ഇന്നാണ് അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചത്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ  പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് കശ്മീർ സോൺ പോലീസ് എക്‌സിലൂടെ അറിയിച്ചു. വ്യാഴാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 

jammu kashmir#
Advertisment