സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു; മുത്തശ്ശിയെ രക്ഷിക്കാനെത്തിയ ചെറുമകനേയും അക്രമികള്‍ വെടിവെച്ചിട്ടു; മണിപ്പൂരിൽ നടക്കുന്നത് കണ്ണില്ലാത്ത കൊടുംക്രൂരത

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആദരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിങിന്റെ ഭാര്യയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

New Update
MANIPUR

ഇംഫാല്‍: രണ്ട് മാസത്തിലേറെയായി മണിപ്പൂരിൽ തുടരുന്ന കലാപത്തിൽ നിരവധി ജീവനുകളാണ് നഷ്ടമായത്. സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ വീണ്ടും കൊടുംക്രൂരതയുടെ വാർത്തകളാണ് പുറത്തുവരുന്നത്.

Advertisment

കക്കാച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു. സെറോ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആദരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിങിന്റെ ഭാര്യയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ചുരാചന്ദ് നേരത്തെ മരിച്ചിരുന്നു.

അക്രമകാരികള്‍ എത്തിയപ്പോള്‍ ചുരാചന്ദ് സിങിന്റെ ഭാര്യ ഇബേതോംബി വീടിനുള്ളില്‍ ആയിരുന്നു. ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം, പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. 

മുത്തശ്ശിയെ രക്ഷിക്കാന്‍ ശ്രമിച്ച ചെറുമകന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. കൈയ്ക്ക് വെടിയേറ്റ താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് 21കാരനായ പ്രേമാഖണ്ഡ പറഞ്ഞു. മെയ് 28നാണ് സംഭവം നടന്നതെന്നാണ് വിവരം. 

Advertisment