/sathyam/media/media_files/suufmkczSdlhVZ4JFkZ9.jpg)
കൊൽക്കത്ത; ജാദവ്പൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ അധികാരികളുടെ പങ്ക് ചോദ്യം ചെയ്ത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തൃണമൂൽ കോൺഗ്രസ് വക്താവ് സുദീപ് റാഹയാണ് റിട്ട് ഹർജി സമർപ്പിച്ചത്.
"എന്തുകൊണ്ടാണ് സർവകലാശാലയിൽ സിസിടിവി ഇല്ലാത്തത്? എന്തുകൊണ്ടാണ് പുറത്തുനിന്നുള്ളവരെ സർവകലാശാലയിൽ അനുവദിക്കുന്നത്" ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സർവ്വകലാശാലയിൽ മയക്കുമരുന്നിന്റെ സ്വതന്ത്ര ഉപയോഗത്തിനുള്ള കേന്ദ്രമായി മാറിയെന്ന് ആരോപിച്ച് വിഷയത്തിൽ കൽക്കട്ട ഹൈക്കോടതിയുടെ ഇടപെടൽ ഹർജിക്കാരൻ ആവശ്യപ്പെട്ടു. ടിഎംസി എംപിയും അഭിഭാഷകനുമായ കല്യാണ് ബാനർജിയാണ് റാഹയ്ക്ക് വേണ്ടി ഹർജി സമർപ്പിച്ചത്. ഓഗസ്റ്റ് 21 തിങ്കളാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും.
അതേസമയം കേസിൽ ജാദവ്പൂർ സർവ്വകലാശാലയിലെ ചില വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പത് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിന്റെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ പ്രതിനിധി സംഘം ജാദവ്പൂർ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയുടെ കുടുംബത്തെ കണ്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us