രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടിക്ക് വിജയം. ഒരിടത്ത് ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ജയം

New Update
jjj-1668329129

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും വിജയം. വിസാവദാര്‍ സീറ്റില്‍ എഎപിയുടെ ഗോപാല്‍ ഇറ്റാലിയ വിജയിച്ചു. 

Advertisment

ബിജെപിയുടെ കിരിത് പട്ടേലിനെ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ നിതിന്‍ റാന്‍പാരിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഗുജറാത്തിലെ കാഡി മണ്ഡലത്തില്‍ ബിജെപിയുടെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. പട്ടികജാതി സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രമേശ് ചാവ്ഡയെ 39,452 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.

പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു. എഎപിയുടെ സഞ്ജീവ് അറോറ 10,637 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ഭാരത് ഭൂഷണ്‍ അഷുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ജിവാന്‍ ഗുപ്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആലിഫ അഹമ്മദ് അരലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്. 

ബിജെപിയുടെ ആശിഷ് ഘോഷിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎം പിന്തുണയോടെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കബീല്‍ ഉദ്ദിന്‍ ഷെയ്ഖ് മൂന്നാം സ്ഥാനത്താണ്.

എംഎല്‍എയായിരുന്ന നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നസിറുദ്ദീന്റെ മകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആലിഫ അഹമ്മദ്. കാളിഗഞ്ച് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 69.85 ശതമാനം പേരാണ് വോട്ടു ചെയ്തത്.