ചന്ദ്രയാന്‍ 3 ചന്ദ്രനരികിലേക്ക്; അഞ്ചാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയം, ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും

ചന്ദ്രനിൽ നിന്നു നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ എത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
ബാഹുബലിക്കും ആർ.ആർ.ആറിനും ചെലവായ തുകപോലുമില്ല ചന്ദ്രയാൻ-3 ദൗത്യത്തിന്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ ഉറ്റുനോക്കി ലോകം. ആകെ ചെലവ് 615കോടി. ഗുണമേന്മ കുറയ്ക്കാതെ ചെലവു ചുരുക്കാനും ശാസ്ത്രജ്ഞർ തലപുകച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിർമ്മിച്ച് ചന്ദ്രയാന്റെ വിജയത്തിൽ അഭിമാനത്തോടെ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും

ഡൽഹി: ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 വിജയകരമായി മറ്റൊരുഘട്ടം കൂടി കടന്നതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ചന്ദ്രനോട് കൂടുതല്‍ അടുത്തതായും ദൗത്യത്തിന്‍റെ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി നിര്‍വഹിച്ചതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കുമെന്നാണ് പ്രതീക്ഷ.

Advertisment

ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരും. ചന്ദ്രനിൽ നിന്നു നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ എത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ഓഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. 

ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് സോഫ്റ്റ് ലാൻഡിങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്. പ്രതീക്ഷയോടെയാണ് രാജ്യം ഓഗസ്റ്റ് 23ലേക്ക് ഉറ്റുനോക്കുന്നത്. 

Advertisment