വനിതാ ഡോക്ടറുടെ മരണം; മമത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍; അന്വേഷണത്തില്‍ പൊലീസ് കാലതാമസം വരുത്തിയെന്ന് സി.വി. ആനന്ദ ബോസ്; പൊലീസ് ആരാണെന്നും, കള്ളന്‍ ആരാണെന്നും ജനം സംശയിക്കുന്നുവെന്നും വിമര്‍ശനം

വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്

New Update
cv ananda boss mamata

കൊൽക്കത്ത: വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്. അന്വേഷണത്തില്‍ പൊലീസ് കാലതാമസം വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment

“കെജി കർ ആശുപത്രിയിൽ നടന്ന സംഭവത്തിന് ശേഷം ഞാൻ മുഖ്യമന്ത്രിക്ക് ഒരു നീണ്ട കത്ത് എഴുതി. കൂടാതെ സ്വീകരിക്കേണ്ട നടപടി നിർദേശിക്കുകയും ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, ഞാൻ അത്തരം 30 കത്തുകൾ അയച്ചിട്ടുണ്ട്. അവയ്ക്ക് മറുപടികളൊന്നും ലഭിച്ചിട്ടില്ല. ഇത് ഭരണഘടന വിരുദ്ധമാണ്‌," ഗവർണർ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന ഏത് അടിയന്തിര സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ ശക്തമാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ളപ്പോൾ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഈ കേസിൽ, പൊലീസിൻ്റെ കൃത്യമായ പരാജയമാണ് ഞാൻ കാണുന്നത്. പൊലീസ് ആരാണെന്നും കള്ളൻ ആരാണെന്നും ആളുകൾ ഇപ്പോൾ സംശയിക്കുന്നു ? പൊലീസ് ഈ കേസ് കൈകാര്യം ചെയ്ത കാലതാമസത്തിൽ ഞാൻ തൃപ്തനല്ല," സിവി ആനന്ദ ബോസ് കൂട്ടിച്ചേർത്തു. 

Advertisment