/sathyam/media/media_files/u0e0oCcj12MbW2MFowWk.jpg)
ഗാന്ധിനഗര്‍: ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറി പ്രദീപ് സിംഗ് വഘേല രാജിവച്ചു. പാർട്ടി തന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രാജിവച്ചതെന്ന് പ്രദീപ് സിംഗ് പറഞ്ഞു. രാജിയുടെ കാരണങ്ങളും തനിക്കറിയില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.
അതേസമയം സൗത്ത് ഗുജറാത്തില്‍ സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീലിനെതിരേ പാര്‍ട്ടിയില്‍ കലാപം കടുക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദീപിന്‍റെ രാജിയെന്നത് ശ്രദ്ധേയമാണ്.
2010 ഓഗസ്റ്റ് 10-നാണ് പ്രദീപ് ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. കുറച്ചുദിവസം മുന്‍പ് താന്‍ രാജി സമര്‍പ്പിച്ചിരുന്നെന്ന് പ്രദീപ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us