മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു; അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണം ഡിസംബർ 18 വരെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

author-image
shafeek cm
New Update
1390442-manipur-violence5.webp

മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ചില ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡിസംബര്‍ 18 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ചന്ദേല്‍, കാക്ചിംഗ്, ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാക്ചിംഗ്, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ്, കാങ്പോക്പി, ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി, തൗബല്‍, തെങ്നൗപാല്‍, കാക്ചിംഗ്പി എന്നീ ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ 2 കിലോമീറ്റര്‍ ചുറ്റളവില്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Advertisment

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ നിരോധനം നീണ്ടതിനാല്‍ പൊതുജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സസ്പെന്‍ഷനില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കമ്മീഷണര്‍ (ഹോം) ടി രഞ്ജിത് സിംഗ് നല്‍കിയ നോട്ടീസില്‍ പറയുന്നു. മേയ് മൂന്നിന് മണിപ്പൂരില്‍ മേയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിദ്വേഷകരമായ ഉള്ളടക്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തുന്നതിനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്. സെപ്റ്റംബര്‍ 23-ന് നിരോധനം താല്‍ക്കാലികമായി നീക്കിയെങ്കിലും 26-ന് വീണ്ടും നിര്‍ത്തിവച്ചു. 

മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായി (യുഎന്‍എല്‍എഫ്) കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കാന്‍ തീരുമാനിച്ചത്. മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ്) കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചത്. സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ശേഷം യുഎന്‍എല്‍എഫ് പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുന്നതിന്റെ വീഡിയോയും ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ പങ്കുവച്ചിരുന്നു. മെയ് 3 ന് സംസ്ഥാനത്ത് ആരംഭിച്ച വംശീയ കലാപത്തിന് ശേഷം ആദ്യമായാണ് താഴ്വരയിലെ ഒരു നിരോധിത സംഘടന സര്‍ക്കാരുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്.

നവംബര്‍ 13ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (UAPA) കീഴില്‍ എട്ട് 'മെയ്‌തേയ് തീവ്രവാദ സംഘടനകളുടെ' നിലവിലുള്ള നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. ഈ ഈ നിരോധിത ഗ്രൂപ്പുകളില്‍ യുഎന്‍എല്‍എഫും ഉള്‍പ്പെട്ടിരുന്നു. നവംബര്‍ 26 ന് സംസ്ഥാന സര്‍ക്കാര്‍ യുഎന്‍എല്‍എഫുമായി ഒരു ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെക്കുന്നതിന്റെ വക്കിലാണ് എന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രഖ്യാപിച്ചു.

manipur
Advertisment