/sathyam/media/media_files/2024/12/26/G6YGOKCCJOMFOXER0i7X.jpg)
ഡൽഹി: തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും രാജ്യസഭയിൽ 33 വർഷക്കാലത്തെ സേവനവും നയിച്ച മൻമോഹൻ സിംഗ് വിടവാങ്ങുമ്പോൾ കോൺഗ്രസിനുണ്ടാവുന്നത് തീരാനഷ്ടം.
ഗാന്ധി കുടുബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തിയാണ് മൻമോഹൻ സിംഗ്. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായും റിസർവ് ബാങ്ക് ഗവർണറായും പ്രവർത്തിച്ച മൻമോഹൻ സിംഗ് ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ്
2004 മുതൽ 2014 വരെ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം.
1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്.
ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
2024ൽ 33 വർഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് അദ്ദേഹം രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കൾ ആശുപത്രിയിലേക്ക എത്തിയിട്ടുണ്ട്.