നവ്ജ്യോത് കൗർ സിദ്ദുവിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് .. പാർട്ടി നടപടിയെടുത്തത് 'പഞ്ചാബിന് വേണ്ടി എപ്പോഴും ശബ്‌ദിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനാവശ്യമായ 500 കോടി രൂപ ഞങ്ങളുടെ പക്കലില്ല' എന്ന വിവാദ പരാമർശം നടത്തിയതിന്

500 കോടി രൂപ ഉള്ളവർക്കെ മുഖ്യമന്ത്രിയാകാൻ സാധിക്കൂവെന്ന വിവാദ പരാമർശത്തെ തുടർന്ന് നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു.

New Update
navjyot

ഛണ്ഡീഗഢ്: 500 കോടി രൂപ ഉള്ളവർക്കെ മുഖ്യമന്ത്രിയാകാൻ സാധിക്കൂവെന്ന വിവാദ പരാമർശത്തെ തുടർന്ന് നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. 

Advertisment

പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്‍റെ ഭാര്യയാണ് നവ്ജ്യോത് കൗർ.

പഞ്ചാബിന് വേണ്ടി എപ്പോഴും ശബ്‌ദിക്കുന്നവരാണ് ഞങ്ങൾ.എന്നാൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനാവശ്യമായ 500 കോടി രൂപ ഞങ്ങളുടെ പക്കലില്ല. എന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്‍റെ പരാമർശം. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ബിജെപിയും ആംആദ്‌മി പാർട്ടിയും ഇത് വൻതോതിൽ ചർച്ചയാക്കുകയും ചെയ്‌തിരുന്നു. 

തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പാർട്ടിക്കകത്തു തന്നെ സമ്മർദ്ദമുയർന്നു. 

ഇതിനുപിന്നാലെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്.

Advertisment