/sathyam/media/media_files/2025/12/26/online-gambling-2025-12-26-15-21-15.jpg)
എഐ നിര്‍മ്മിത ചിത്രം
ഹൈദരാബാദ്/ഭോപ്പാൽ: ഓൺലൈൻ ചതിക്കുഴിയിലൂടെ ലക്ഷങ്ങൾ നഷ്ടമാകുന്നവരുടെയും വലിയ കടക്കാരായി മാറുന്നവരുടെയും ജീവനൊടുക്കുന്നവരുടെയും എണ്ണം വർധിച്ചുവരുന്നതായാണ് അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞദിവസം തെലങ്കാനയിൽ ഓൺലൈൻ വാതുവയ്പിൽ ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായ 18കാരൻ കീടനാശിനി കഴിച്ചു ജീവനൊടുക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
സംഗറെഡ്ഡി ജില്ലയിലെ കണ്ടുകൂർ പ്രദേശത്തെ താമസക്കാരനായ വിക്രം ആണു മരിച്ചത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ വിക്രമിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണു മരണം. ഓൺലൈൻ വാതുവയ്പ് ആപ്പുകളിൽ കടബാധ്യത വർധിച്ചതിനെത്തുടർന്ന് ഹൈദരാബാദിലെ ടാക്സി ഡ്രൈവർ ആഴ്ചകൾക്കു മുന്പ് ജീവനൊടുക്കിയിരുന്നു.
യാദാദ്രി-ഭുവനഗരി ജില്ല സ്വദേശിയായ പാലഡുഗു സായ് (24) ആയിരുന്നു മരിച്ചത്. രണ്ടു വർഷമായി ഇയാൾ ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സമാനമായ മറ്റൊരു കേസ് അടുത്തിടെ മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിൽ ഏകദേശം 30 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഭോപ്പാലിൽ 32 കാരനായ സിവിൽ കോൺട്രാക്ടർ തന്‍റെ വീട്ടിൽ ജീവനൊടുക്കി.
ഏവിയേറ്റർ എന്ന ഓൺലൈൻ ഗെയിം കളിക്കാൻ വേണ്ടി ആളുകളിൽനിന്ന് കടം വാങ്ങിയതായി വീട്ടിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായി പോലീസ്.
ഓൺലൈൻ വാതുവയ്പ്, ഗെയിം, മണി ചെയിൻ, ഇൻവെസറ്റ്മെന്‍റ് തുടങ്ങിയവയുടെ നടത്തിപ്പുകാർ നാട്ടുകാർക്കു പണം കൊടുക്കാനിരിക്കുന്നവരല്ലെന്നും ചതിയൽപ്പെടുത്തി പണം തട്ടാനിരിക്കുന്ന ആധുനിക കൊള്ളസംഘമാണെന്നും തിരിച്ചറിവു പൊതുസമൂഹത്തിനുണ്ടാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us