/sathyam/media/media_files/2025/10/31/1-2025-10-31-14-09-16.jpg)
മുംബൈ : മേഘാലയയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് സെനിത് സാങ്മ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോൺ​ഗ്രസിലേയ്ക്കുള്ള അദ്ദേഹത്തിന്റെ രം​ഗ പ്രവേശം. ഈ നീക്കം തൃണമൂൽ കോൺഗ്രസ് ക്യാമ്പിൽ വൻതരം​ഗമാണ് സൃഷ്ടിച്ചത്.
എഐസിസി ഇൻചാർജ് ഡോ. എ. ചെല്ലകുമാറിന്റെയും എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണിയുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടിയിൽ ചേർന്നത്.
സംസ്ഥാനത്ത് നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ പുതുക്കിയ നീക്കമാണിതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നു.
/filters:format(webp)/sathyam/media/media_files/2025/10/31/2-2025-10-31-14-12-12.jpg)
"എനിക്ക് കോൺഗ്രസ് പാർട്ടിയോട് വളരെ അഭിനിവേശമുണ്ടായിരുന്നു, ചെറുപ്പം മുതൽ എന്റെ ജീവിതത്തിലുടനീളം ഞാൻ രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്നു, എന്റെ മുതിർന്ന നേതാക്കളെയാണ് ഞാൻ പിന്തുടർന്നിരുന്നത്.അതിനാൽ അന്നുമുതൽ ഞാൻ കോൺഗ്രസ് പാർട്ടിയുടെ ഭാഗമാണ്. എനിക്ക് വ്യക്തിപരമായി കോൺഗ്രസിനെ എന്നും ഇഷ്ടമാണ്. എന്നാൽ ചില കാരണങ്ങളാൽ എനിക്ക് കുറച്ചുകാലം കോൺഗ്രസ് പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു, ആ കാലഘട്ടങ്ങളിൽ പോലും ഞാൻ അനീതി ചെയ്തുകൊണ്ടിരിക്കുകയാണോ എന്ന് ചിന്തിച്ച് ഞാൻ ഖേദിച്ചിരുന്നു", സെനിത് സാങ്മ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/31/3-2025-10-31-14-13-47.jpg)
അതേസമയം കഴിഞ്ഞ 8 മാസത്തെ പാർട്ടി ഒറ്റകെട്ടായി നിന്നതിന്റെ കൂടി ഫലമാണ് ഇതെന്ന് എ ഐ സി സി ജോയിന്റ് സെക്രട്ടറി യും സംസ്ഥാന ചുമതല വഹിക്കുന്ന നേതാവുമായ അഡ്വ മാത്യു ആന്റണി പ്രതികരിച്ചു.
വിവിധ തലങ്ങളിലുള്ള നിരവധി വെല്ലുവിളികൾ പരിഹരിച്ചുകൊണ്ട്, മേഘാലയയിൽ കോൺഗ്രസിന് അസാധ്യമെന്ന് കരുതുന്ന കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെനിത് സാങ്മയെ പാർട്ടിയിലേക്ക് കൊണ്ട് വരാനായി ഞങ്ങൾ ചർച്ച നടത്തി. അത് ഫല പ്രാപ്തി കണ്ടു."കോൺഗ്രസ് നേതാവ് പറഞ്ഞു. പ്രധാനപ്പെട്ട നേതാക്കൾ നമ്മോടൊപ്പം ചേരുന്നത് മേഘാലയ കോൺഗ്രസിന്റെ ഏറ്റവും മോശം കാലഘട്ടത്തിലാണ് എന്ന് കൂടി എല്ലാവരും മനസ്സിലാക്കണം. ഞങ്ങളുടെ നാല് സിറ്റിംഗ് എംഎൽഎമാർ വിട്ടുപോയി, ഞങ്ങളുടെ രാഷ്ട്രീയ ഭാവി ദുഷ്കരമാക്കിയിരുന്നു, എന്നാൽ വളരെ തന്ത്രപരമായാണ് ഇതെല്ലാം നടന്നത്. ഇത് സംസ്ഥാനത്തെ രാഷ്ട്രീയ ഭാവി തന്നെ മാറ്റിയെഴുതും". മാത്യു ആന്റണി പ്രതികരിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/31/1-2025-10-31-14-09-16.jpg)
എന്നാൽ മേഘാലയയിൽ സെനിത് സാങ്മയെ പോലെ ഒരു നേതാവിനെ കോൺഗ്രസ്സ് പാർട്ടിയിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞത് മാത്യു ആന്റണി എന്ന നേതാവിന്റെ പ്രയത്നം കൊണ്ടാണെന്നാണ് വിലയിരുത്തൽ.ഇതൊരു വലിയ നേട്ടമായി
പാർട്ടിയിലെ പല മുതിർന്ന നേതാക്കളും കാണുന്നു.നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള അദ്ദേഹം മുംബൈ കേന്ദ്രീകരിച്ച് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എംപി, രാഹുൽ ഗാന്ധി എംപി,കെ.സി. വേണുഗോപാൽ എംപി, ഈ തന്ത്രപരമായ നീക്കം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നതായും അഡ്വ മാത്യു ആന്റണി പത്ര കുറിപ്പിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us