/sathyam/media/media_files/2025/10/19/stalin-2025-10-19-13-26-10.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻ്റൻസ് റിവിഷൻ ചോദ്യം ചെയ്ത് ഡിഎംകെ സുപ്രീം കോടതിയെ സമീപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യഥാർത്ഥ വോട്ടർമാരുടെ വോട്ടവകാശം വലിയ തോതിൽ നിഷേധിക്കാൻ ഈ നടപടി കാരണമായേക്കുമെന്ന് ഡിഎംകെ ആരോപിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ എസ് ഭാരതി മുഖേന സമർപ്പിച്ച ഹർജിയിൽ, നിർദ്ദേശത്തിൻ്റെ ഡോക്യുമെന്റേഷൻ ആവശ്യകതകളും, ശരിയായ നടപടിക്രമങ്ങളുടെ അഭാവവും, യുക്തിരഹിതമായ കുറഞ്ഞ സമയപരിധിയും കാരണം ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് വാദിക്കുന്നു.
ഈ റിവിഷൻ റദ്ദാക്കിയില്ലെങ്കിൽ, "കൃത്യമായ നടപടിക്രമങ്ങളില്ലാതെ ലക്ഷക്കണക്കിന് വോട്ടർമാരെ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് തടയുകയും, അതുവഴി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് തടസ്സമുണ്ടാക്കുകയും ചെയ്യും" എന്നും ഹർജിയിൽ പറയുന്നു.
മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡൻ്റുമായ എം കെ സ്റ്റാലിനും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനമുയർത്തി.
/filters:format(webp)/sathyam/media/media_files/2025/03/22/GXemGwPuzwjwtdyJX6HD.jpg)
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് "യഥാർത്ഥ വോട്ടർമാരെ" വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
"തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൂർണ്ണമായ റിവിഷൻ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആഗ്രഹിക്കുന്നത്; യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യാനുള്ള ഒരു തന്ത്രമാണിത്. അവർ ബീഹാറിൽ ചെയ്തതും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ആവർത്തിക്കാൻ ശ്രമിക്കുന്നതും ഇതാണ്," സ്റ്റാലിൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us