മധുര: മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച പിതാവിനെ 15-കാരന്‍ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ പതിവുപോലെ ഭാര്യയുമായി വഴക്കുണ്ടാക്കി.
മർദിക്കാൻ തുടങ്ങിയപ്പോൾ, ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനായ 15 വയസ്സുള്ള ആൺകുട്ടി അരിവാളെടുത്ത് വെട്ടുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബഹളം കേട്ടെത്തിയ അയൽവാസികളാണ് തെൻപാകം പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി യുവാവിൻ്റെ മൃതദേഹം പുറത്തെടുത്തു. കൂടുതൽ അന്വേഷണത്തിനായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.