പരീക്ഷ എഴുതിയതിന് പിന്നാലെ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു; ഈ വര്‍ഷം ആകെ മരണപ്പെട്ടത് 24 പേര്‍

പരീക്ഷയെഴുതിയ ബിഹാര്‍ സ്വദേശിയായ ആദര്‍ശ് രാജ് എന്ന വിദ്യാര്‍ത്ഥിയും വൈകുന്നേരം ഏഴ് മണിയോടെ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചു.

author-image
shafeek cm
New Update
പൊലീസുകാരന്‍റെ ഭാര്യയും രണ്ടുവയസുകാരി മകളും സ്വകാര്യ വ്യക്തിയുടെ കുളിക്കടവിൽ മരിച്ച നിലയില്‍

രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് നീറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഇതോടെ ഈ വര്‍ഷം ആകെ കോട്ടയില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 24 ആയി. 18 കാരനായ അവിഷ്‌കര്‍ ഷംബാജി കാസ്ലെ, ആദര്‍ശ് രാജ് എന്നിവരാണ് മരിച്ചത്. പരീക്ഷ എഴുതിയതിന് പിന്നാലെ, വൈകിട്ട് 3.15 ഓടെ അവിഷ്‌കര്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആറാം നിലയില്‍ നിന്ന് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Advertisment

ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, പരീക്ഷയെഴുതിയ ബിഹാര്‍ സ്വദേശിയായ ആദര്‍ശ് രാജ് എന്ന വിദ്യാര്‍ത്ഥിയും വൈകുന്നേരം ഏഴ് മണിയോടെ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.  മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ല സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അവിഷ്‌കര്‍ മൂന്ന് വര്‍ഷമായി നഗരത്തില്‍ നീറ്റ് യുജി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. തല്‍വണ്ടി മേഖലയില്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു അവിഷ്‌കര്‍. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരാണ് അവിഷ്‌കറിന്റെ മാതാപിതാക്കള്‍. 

കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് അവിഷ്‌കര്‍ മരിച്ചതായി 
പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. മരണപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് തന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കൂടാതെ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നുണ്ടായിരുന്നെന്നും പോലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ആദര്‍ശ് മരണപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ മുറികളില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭനത്തില്‍ കൂടുതല്‍ അന്വഷണങ്ങള്‍ നടത്തുകയാണ്. രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.

വരുന്ന രണ്ട് മാസത്തേക്ക് പരീക്ഷകളൊന്നും നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഒപി ബങ്കര്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദ്ദേശം നല്‍കി. മുറിക്കുള്ളിലെ എല്ലാ ഫാനുകളിലും ആത്മഹത്യ വിരുദ്ധ ഉപകരണങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ലാസുകളും പരീക്ഷകളും ഇല്ലാത്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അവധി അനുവദിക്കാനും ബങ്കര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ 3 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 15 വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ് സെന്ററില്‍ ആത്മഹത്യ ചെയ്തിരുന്നു.

rajasthan
Advertisment