Advertisment

ലോകകപ്പ് കലാശപ്പോരിന് ഒരുങ്ങി അഹമ്മദാബാദ്; മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നഗരത്തിലും കനത്ത സുരക്ഷ; 6,000 ഉദ്യോഗസ്ഥരെ വിന്യസിച്ചു

author-image
നാഷണല്‍ ഡസ്ക്
Nov 19, 2023 00:20 IST
New Update
F

അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലും അഹമ്മദാബാദ് നഗരത്തിലും കനത്ത സുരക്ഷ. 6,000 സുരക്ഷാഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചു.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും മത്സരം കാണാനെത്തുമെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജി.എസ്. മാലിക് അറിയിച്ചു.

6,000 ഉദ്യോഗസ്ഥരിൽ, ഏകദേശം 3,000 പേർ സ്റ്റേഡിയത്തിനകത്തും മറ്റുള്ളവരെ കളിക്കാരും മറ്റ് വിശിഷ്ട വ്യക്തികളും താമസിക്കുന്ന ഹോട്ടലുകൾ പോലുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമാണ് വിന്യസിക്കുകയെന്ന് മാലിക് അറിയിച്ചു.

ഗുജറാത്ത് പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF), ഹോം ഗാർഡുകൾ തുടങ്ങിയവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ആർഎഎഫിന്‍റെ ഒരു കമ്പനി സ്റ്റേഡിയത്തിനകത്തും ഒരു കമ്പനിയെ സ്റ്റേഡിയത്തിന് പുറത്തും വിന്യസിക്കും.

ഐജി, ഡിഐജി റാങ്കിലുള്ള നാല് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും 23 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) റാങ്കിലുള്ള ഉദ്യോഗസ്ഥരും സുരക്ഷാ മേൽനോട്ടം വഹിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യും. ഇവരെ സഹായിക്കാൻ 39 അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർമാരും 92 പോലീസ് ഇൻസ്‌പെക്ടർമാരും ഉണ്ടാകും.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) ടീമുകളെ നഗരത്തിൽ വിന്യസിക്കുമെന്നും അഹമ്മദാബാദ് പോലീസ് മേധാവി പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.

 

 

 

 

 

 

Advertisment