ഉക്രെയ്ന്‍ 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള പുതിയ ദീര്‍ഘദൂര ആയുധം വിന്യസിച്ചതായി സെലെന്‍സ്‌കി; റഷ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സൈനിക വിമാനങ്ങള്‍ നശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഉക്രെയ്ന്‍ ആക്രമിക്കപ്പെട്ടതിന് ശേഷം റഷ്യയില്‍ നടന്ന ഏറ്റവും വലിയ ഡ്രോണ്‍ അക്രമാണ് ഇപ്പോള്‍ നടക്കുന്നത് . ആറ് റഷ്യന്‍ പ്രദേശങ്ങളിള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വലിയ അക്രമണങ്ങളാണ് പുരോഗമിക്കുന്നത്.

New Update
ukrain

ഉക്രെയ്ന്‍: 700 കിലോമീറ്റര്‍ (435 മൈല്‍) അകലെയുള്ള ടാര്‍ഗെറ്റ് ആക്രമിക്കാന്‍ കഴിയുന്ന ആയുധം തന്റെ രാജ്യം വികസിപ്പിച്ചെടുത്തതായി ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി പറഞ്ഞു, ഈ ആഴ്ച പടിഞ്ഞാറന്‍ റഷ്യയിലെ ഒരു വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സൈനിക വിമാനങ്ങള്‍ നശിപ്പിച്ചു.

Advertisment

 

ഉക്രെയ്‌നിലെ സ്ട്രാറ്റജിക് ഇന്‍ഡസ്ട്രീസ് മന്ത്രാലയമാണ് ആയുധം നിര്‍മ്മിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വിവരക്കാന്‍ തയ്യാറായില്ല.

''നമ്മുടെ പുതിയ ഉക്രേനിയന്‍ ആയുധങ്ങളുടെ പരിധി ഇപ്പോള്‍ 700 കിലോമീറ്ററാണ്. ഈ സംഖ്യ വലുതാക്കുക എന്നതാണ് ചുമതല,'' സെലെന്‍സ്‌കി വ്യാഴാഴ്ച രാത്രി വൈകി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തു.

റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ പപ്സ്‌കോവില്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 'അജ്ഞാത വസ്തുവിനെ നിര്‍വീര്യമാക്കി' എന്ന് വെള്ളിയാഴ്ച രാവിലെ ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ഇതിനിടേയാണ് സെലെന്‍സ്‌കി പുതിയ ഉക്രേനിയന്‍ ലോംഗ് റേഞ്ച് ആയുധങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നത്. 

റഷ്യയ്ക്കുള്ളിലെ നിര്‍ദ്ദിഷ്ട ആക്രമണങ്ങളെക്കുറിച്ച് ഉക്രെയ്ന്‍ അപൂര്‍വ്വമായി മാത്രമേ നേരിട്ട് അഭിപ്രായം പ്രകടിപ്പിക്കാറുള്ളു. എന്നാല്‍ സെലെന്‍സ്‌കി വ്യാഴാഴ്ച രണ്ട് തവണ സൂചന നല്‍കി, പപ്‌സ്‌കോവ് ആക്രമണത്തിന് പിന്നില്‍ ഉക്രേനിയന്‍ സൈന്യമാണെന്ന സെലെന്‍സ്‌കിയുടെ അവകാശവാദങ്ങള്‍ തള്ളിക്കളയാന്‍ പശ്ചാത്വ മാധ്യമങ്ങള്‍ തയ്യാറിയാട്ടില്ല .

ഉക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ വടക്കായാണ് റഷ്യയിലെ പപ്‌സ്‌കോവ് മേഖലയില്‍ ആക്രമണമുണ്ടായ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

ഉക്രെയ്‌നിന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ സാധാരണയായി കിവിനെ റഷ്യന്‍ പ്രദേശത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു, എന്നാല്‍ ഉക്രെയ്‌നിന് റഷ്യന്‍ സൈനിക ലക്ഷ്യങ്ങളെ സ്വന്തം ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ അവകാശമുണ്ടെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉക്രെയ്ന്‍ ആക്രമിക്കപ്പെട്ടതിന് ശേഷം റഷ്യയില്‍ നടന്ന ഏറ്റവും വലിയ ഡ്രോണ്‍ അക്രമാണ് ഇപ്പോള്‍ നടക്കുന്നത് . ആറ് റഷ്യന്‍ പ്രദേശങ്ങളിള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വലിയ അക്രമണങ്ങളാണ് പുരോഗമിക്കുന്നത്.

 

 

ukraine russia war ukraine war
Advertisment