അനന്തു അജിയുടെത് ആത്മഹത്യയല്ല ആർഎസ്എസ് നടത്തിയ കൊലപാതകം... ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്‍റെ കട അടിച്ചുതകർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

ശാഖകളിൽ ചെറുപ്രായത്തിൽ ക്രിമിനൽ വാസന ഉണ്ടാക്കുന്നു. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകളെന്നും വി കെ സനോജ് വ്യക്തമാക്കി

New Update
dyfi flag.jpg

തിരുവനന്തപുരം: അനന്തു അജിയുടെത് ആത്മഹത്യയല്ല ആർഎസ്എസ് നടത്തിയ കൊലപാതകമെന്ന് ഡിവൈഎഫ്ഐ.

Advertisment

 ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആർഎസ്എസ്  സംസ്ഥാന – ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു

  സർക്കാർ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരും.

anandghu

ശാഖകളിൽ ചെറുപ്രായത്തിൽ ക്രിമിനൽ വാസന ഉണ്ടാക്കുന്നു. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകളെന്നും വി കെ സനോജ് വ്യക്തമാക്കി. 

അനന്തുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപക ജാഗ്രത സദസുകൾ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സനോജ് പറയുന്നു. 

അതേസമയം, സംഭവത്തില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്‍റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. 

ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.

Advertisment